വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ ചില ജില്ലകളിൽ മുസ്ലിം കലാപകാരികൾ തീവയ്പും നരനായാട്ടും നടത്തി കുടിയിറക്കപ്പെട്ട ഹിന്ദു കുടുംബങ്ങൾ ചെകുത്താനും കടലിനുമിടയിൽ പെട്ട അവസ്ഥയിലായി.
പശ്ചിമ ബംഗാളിൽ സർക്കാർ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. പൊലീസ് ഇല്ലേ..? അതും ഉണ്ട്. പക്ഷേ, ക്രമസമാധാനം മാത്രമില്ല..! അങ്ങനെ ഒരു സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഹിന്ദുക്കൾക്ക് കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടി വരുമായിരുന്നില്ല; മുസ്ലിം കലാപകാരികൾ നിയമം കൈയ്യിലെടുക്കുമായിരുന്നില്ല. BSF ഉൾപ്പെടെ കേന്ദ്ര സേനകൾ എത്തിയതോടെ കലാപം അടിച്ചമർത്തി. എന്നാൽ സ്വന്തം ഗ്രാമത്തിൽ നിന്നും കുടിയിറക്കപ്പെട്ട് അഭയാർത്ഥികളായി കഴിയുന്ന ഹിന്ദുക്കളുടെ അവസ്ഥ പരമ ദയനീയമാണ്.
അറുന്നൂറിലേറെ വരുന്ന ഹിന്ദു അഭയാർത്ഥികൾക്ക് ആരും തുണയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഹിന്ദു സംഘടനകളോ, ഹിന്ദു പാർട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബി ജെ പി യോ ഇവരുടെ സഹായത്തിനില്ല.12 എം.പി മാരും 77 എം.എൽ.എ കളും ഉള്ള ബി ജെ പി യുടെ ഒരു ജനപ്രതിനിധികളെയും പലൻ പുരിലെ അഭയാർത്ഥി ക്യാമ്പ് പരിസരത്ത് കാണാനില്ല. ഇപ്പോൾ തിരിഞ്ഞ് നോക്കുന്നില്ലെങ്കിലും, അവർ വരും;2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ. അന്ന് ഈ അഭയാർത്ഥികളെ അവർ വോട്ടിന് ആയുധമാക്കിയേക്കും..
Keywords:
Recent in Analysis
Must Read
Latest News
In News for a while now..