രാജ്യം തീവ്രവാദികൾക്ക് പിന്നാലെ; ആഭ്യന്തര ശത്രുക്കൾ രാജ്യത്തിന് പിന്നാലെ..
10 hours ago
പാകിസ്താനിലെ ഒരു സിവിലിയനെ പോലും കൊല്ലാതെ ഭീകര താവളങ്ങളിൽ കൃത്യതയാർന്ന ആക്രമണം നടത്തി, വിധവകളാക്കപ്പെട്ട സഹോദരിമാർക്ക് നീതി നടപ്പാക്കിയ രാജ്യത്തിന് പിന്നിൽ പ്രാർത്ഥനയോടെ ഒറ്റക്കെട്ടായി നിൽക്കുന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇടത്- ജിഹാദി ശക്തികളും, ചൈനാ സ്നേഹികളായ ചില മാധ്യമങ്ങളും പാകിസ്താനു വേണ്ടി ഇന്ത്യയിൽ പണിയെടുക്കുന്ന കാഴ്ച അസഹനീയമാകുന്നു.
പാകിസ്താനിലും, പാക്- അധിനിവേശ കശ്മീരിലും പ്രവർത്തിക്കുന്ന ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം വിനാശകരമായ ആക്രമണം നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷം, പാകിസ്താൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ സൈന്യം ആക്രമിച്ചതായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇന്ത്യയുടെ നടപടിക്ക് വലിയ വില നൽകേണ്ടി വരുമെന്ന് തെളിയിക്കപ്പെടാൻ ശ്രമിച്ചു കൊണ്ട് നിരവധി ഇന്ത്യൻ ഇടതുപക്ഷ ലിബറലുകളും ആ അവകാശവാദങ്ങൾ പ്രചരിപ്പിച്ചു.
ജമ്മു കശ്മീരിൽ മൂന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തകർന്നുവെന്ന് റിപ്പോർട്ട് ചെയ്ത, ദേശീയ പത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ദി ഹിന്ദു ' പത്രവും ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിൽ പങ്കുചേർന്നു. എന്നാൽ, വാർത്ത വ്യാജമാണെന്നും ദി ഹിന്ദു ഉപയോഗിച്ച ചിത്രങ്ങൾ പഴയതാണെന്നും നെറ്റിസൺമാർ ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന്, ഹിന്ദു പത്രം അവകാശവാദം നീക്കം ചെയ്യാനും ക്ഷമാപണം നടത്താനും നിർബന്ധിതരായി.