5 days ago
മോഷണവും അക്രമ വാസനയും ജന്മനാൽ സിദ്ധമായ ഇക്കണ്ടക്കുറുപ്പെന്ന കഥാനായകൻ തൃശ്ശൂരിലെ ഒരു നമ്പൂതിരിയുടെ ഭവനത്തിലാണ് കവർച്ചയ്ക്കു കയറുന്നത്. മുതലുകൾ ഉള്ളിടങ്ങൾ കള്ളന്മാർക്ക് അറിയാം. നമ്പൂതിരി ഉണരാതിരിക്കാൻ പാലിൽ കറുപ്പ് നൽകിയായിരുന്നു കലാപരിപാടി. കട്ടമുതൽ കാമുകിയായ കല്യാണിക്കുട്ടിക്കു നൽകുകയായിരുന്നു കുറുപ്പ്. പുത്ര പുത്രി കളത്രാദികൾ ആയിട്ടില്ല.കാമുകി ആ ആഭരണപ്പെട്ടിയിൽ നിന്നും ഒരു മോതിരം പ്രണയത്തിന്റെ ഉപഹാരമായി കുറുപ്പിന്റെ വിരലിൽ ചാർത്തുകയും ചെയ്തു.