അമ്പതാം വർഷത്തിൽ അടിയന്തരാവസ്ഥ -
എങ്ങും...
1 day ago
1971 ലോക്സഭാ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ വിജയിച്ച ഇന്ദിരാ ഗാന്ധിക്കെതിരെ എതിർ സ്ഥാനാർത്ഥി രാജ് നാരായൺ അലഹബാദ് ഹൈക്കോടതിയിൽ കേസിനു പോയി. ജസ്റ്റിസ് ജഗ് മോഹൻലാൽ സിഹ്ന കേസ് കേട്ടു. .പ്രചാരണ യോഗങ്ങളിൽ സ്റ്റേജ്,മൈക്ക്, പര്യടനം എന്നിവക്ക് പൊലീസ് സന്നാഹങ്ങൾ ദുരുപയോഗം ചെയ്തു. പ്രധാന മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ സ്റ്റാഫായ യശ്പാൽ കപൂറിന്റെ പ്രസംഗങ്ങളും സേവനവും ഉപയോഗിച്ചു.ഇവയാണ് കുറ്റങ്ങൾ.
കോടതിയിൽ ഒരു പ്രിവിലേജും പ്രധാനമന്ത്രിക്ക് അനുവദിക്കപ്പെട്ടില്ല.ഏതൊരാളെയും പോലെ കോടതി വരാന്തയിൽ കാത്തിരുന്ന്,മൊഴി രേഖപ്പെടുത്തി, വിസ്താരം നടത്തി, മൊഴികളിലെ വൈരുദ്ധ്യങ്ങൾ തിരഞ്ഞായിരുന്നു വിധി.ഇന്നതു സങ്കല്പിക്കാൻ കഴിയുമോ? പ്രത്യേകിച്ചും സ്ഥാനമാനങ്ങൾക്കനുസരിച്ച് നീതിയുടെ വിതരണം നടക്കുന്നു എന്ന വിമർശനം നിലനില്ക്കുന്ന ഇക്കാലത്ത്. അങ്ങനെ ഈ വ്യവഹാരം നമുക്കു വിസ്മയം കൂടിയാകുന്നു.
ഇന്ദിരാ ഗാന്ധിയുടെ ലോക്സഭാ അംഗത്വം കോടതി റദ്ദുചെയ്തു.
ഇന്നായിരുന്നെങ്കിൽ ഒരു ചെറുകിട ഉദ്യോഗസ്ഥനിൽ തീരേണ്ട പ്രശ്നം!