കസേരയുണ്ടോ കോൺഗ്രസ്സേ
വന്ദേമാതരം പാടാൻ....
14 hours ago
‘വന്ദേ മാതരം’ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം പൂർണ്ണരൂപത്തിലുള്ള വന്ദേ മാതരം ആലപിക്കുന്നതിന് പ്രാധാന്യം നൽകാൻ തീരുമാനമെടുത്തത്.. 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെയാണ് 150-ാം വാർഷികാഘോഷം.
ബങ്കിംചന്ദ്രയുടെ ആനന്ദമഠം നോവലിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ ഗാനത്തിന് അഞ്ച് ചരണങ്ങളാണുള്ളത്.
ശേഷിക്കുന്ന മൂന്ന് ചരണങ്ങളിൽ ഹിന്ദു ദേവതകളായ ദുർഗ്ഗ, കമല, വാണി തുടങ്ങിയ പരാമർശങ്ങൾ വ്യക്തമായി വരുന്നു. അതിൽ, കമലയെന്നാൽ കൈപ്പത്തിയോ ഗോവണിയോ അല്ല; താമരയെന്നു തന്നെയാണർത്ഥം. അതായത് 'വിടർന്നു താമര മുകളങ്ങൾ' എന്ന വരിയുള്ള പാട്ട് ഔദ്യോഗികമായി പാടിക്കുന്നതുപോലുള്ള ഏർപ്പാട്.
ബഹുസ്വരതയുള്ള ഭാരതത്തിൽ നടക്കില്ല മക്കളേ ഈ ഒളിയജണ്ടകൾ.