അർത്ഥമില്ലാത്ത വായ്ത്താരികൾ
മോഹൻ കെ കൃഷ്ണൻ
15 May 2025, 2:09 am
ഓരിയിടാൻ മാത്രം വിധിക്കപ്പെട്ടവരുടെ കദനകഥകൾക്കു വെടിനിർത്തലില്ല. ഉളുപ്പില്ലായ്മ മാത്രം വയൊറൊഴിഞ്ഞു നിർഗളിക്കുകയാണിവിടെ.
റസലിന്റെ കൊച്ചുമോൻ ഏട്ടിലെ യുദ്ധ സ്മരണകൾ വായിച്ചു വാവിട്ട് വിലപിക്കുന്നു. കാരണവരുടെ മർമത്തു തന്നെ ചവുട്ടിയ വിഭാഗിയതയിൽ വൻ വിളവെടുപ്പു നടത്തിയ ഗടാകടിയന്മാർ അവസരം പാർത്ത് പുതിയ ഇന്നിംഗ്സിനു കണ്ണെറിയുന്നു.അതിനും ചൂഷണം ചെയ്യുന്നത് ദുരന്തവും കണ്ണീരും.
ഭീകരതക്ക് എതിരായ ഭാരതത്തിന്റെ പോരാട്ടത്തിൽ ഇതിയാൻ ഖിന്നനാണ്.പൂക്കുല പോലെ തെറിച്ചു വീണ നിരപരാധികളുടെ ജീവനുകളിൽ ഇവരുടെ കൊച്ചപ്പന്മാർ ഇല്ലായിരുന്നുവല്ലോ.?
യുദ്ധത്തിനു പോകരുതെന്ന് മൊഴിയുന്ന മാധ്യമസിംഹവും കുഞ്ഞാടും കുംഭമേളയുടെ വിമർശകനും സർവ്വോപരി മഹാ മതേതരനും കാരണഭൂതന്റെ വാല്യക്കാരനുമായ കോൽക്കാരന്റെ അലർച്ചയും നാം കേട്ടു.നേരത്തെ ആയിരുന്നെങ്കിൽ ഇതിനയാനെ കേട്ട് ഭരണകൂടം സൈന്യത്തെ മൊത്തത്തിൽ പിൻവലിച്ചേനെ.
ഇവിടെ മാപ്രകൾക്ക് സൗജന്യമായി മാർക്സിസം എന്ന വിഷയത്തിൽ ട്യൂഷൻ ക്ളാസുമായാണ് സെക്രട്ടറി ഗോവിന്ദൻ മുന്നേറുന്നത്.ഇതൂ വീടകത്തു നിന്നും ആരംഭിക്കണമായിരുന്നു. മൂർത്തവും അമൂർത്തവുമായ വിപ്ളവ എൺചുവടികളുടെ മന:പ്പാഠമാണ് ഇതിയാന്റെ ഒഴിവുകാല വിനോദമെന്നു തോന്നുന്നു ട്റംപിന്റെ നിലയും പരുങ്ങലിലായി എന്നതാണ് പുതിയ സ്തോഭജനകമായ വാർത്ത.
സമൂഹത്തിലെ സർവ്വരോഗങ്ങൾക്കുമുള്ള മറുമരുന്ന് എന്നു നാഴികക്കു നാല്പതു വട്ടം പുലമ്പുന്ന മാർക്സിസ്റ്റു വേദാന്തം സ്വന്തം മക്കൾക്കു പകർന്നു നൽകാതെ അവരെ മുതലാളിത്ത ബൂർഷ്വാ രാജ്യങ്ങളീൽ പാക്കു ചെയ്യുന്നതിനു ഉത്തരമില്ല. ചാവാനും കൊല്ലാനും ജീവച്ഛവമായി കിടക്കാനും കണ്ടവന്റെ മക്കളുണ്ട്. ഇതിനു പുറകെ പായുന്ന ചാവേറുകൾക്ക് എന്തു പേരിടും.
മറ്റൊരു ദേശത്തെ തലവനെ പോലൈ
ഇന്ത്യൻ മഹാരാജ്യത്തിനു സർവ്വ പിന്തുണയും സൗജന്യമായി പ്രഖ്യാപിച്ച കാരണഭൂതത്തിന്റെ നടപടി അക്ഷരാർത്ഥത്തിൽ നമ്മെ കോൾ മൈര് കൊള്ളിക്കാൻ പോന്നതായിരുന്നു.!
കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷി എന്നല്ല രണ്ടാം കക്ഷിയുമായി പോലും ഇനി ചർച്ച ഇല്ലെന്നും ഇനിയുള്ള തീരുമാനം ഇന്ത്യയുടെതു മാത്രമായിരിക്കുമെന്നും നരേന്ദ്ര മോദി അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടും പാർട്ടി പത്രത്തിൽ ഒരു പേജു മുഴുവനും മെഴുകുന്ന ബ്റൂട്ടസിനെയാണ് തെളിഞ്ഞ മിഴിവോടെ നാം കണ്ടത്.
തികച്ചും ധാർമിക യുദ്ധമാണ് ഭാരതം നയിച്ചത്. സാധാരണ പൗരന്മാരെ ലക്ഷ്യം വച്ചില്ല. വിശ്വാസങ്ങളെ മാനിച്ചു. പ്രാണൻ പോയ ഇന്ത്യൻ പൗരന്മാരുടെ നാലിരട്ടി വരുന്ന ആതങ്കവദികളെ ശിക്ഷക്കു വിധേയമാക്കാനും നമുക്കു കഴിഞ്ഞു.
ഈ നയതന്ത്രത്തിന്റെ മുഖ്യമായ
സ്വാധീനം തന്നെയാണ് ഇസ്താംബൂളിൽ നാളെ പുട്ടിനും സെലൻസ്കിയും യുദ്ധ വിരാമത്തിനായി മുഖാമുഖം കാണാൻ തയ്യാറാകുന്നതും
ജമ്മു കശ്മീരിൽ ജനങ്ങൾ കഷ്ടങ്ങളിലാണെന്നും അതൊരു വലിയ തടവറ ആണെന്നും പക്കിസഥാനിൽ നിന്നുള്ള ഒരു മഹിളാമണി ടിവിയിൽ തളളുന്നതു കേട്ടു. സ്വന്തം പൗരന്മാരെ വെടിവച്ചു വീഴ്ത്തു കയും വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടിക്കുകയും നല്ല ജീവിതം നയിക്കാനുള്ള അവകാശം നിഷേധിക്കുകയും മതം മാത്രം തീററിക്കുകയും ചെയ്യുന്ന ഒരു അഗ്നിശൈലത്തിൽ ഇരുന്നാണ് ഈ ലടനാ മണിയുടെ വാചോടാപം. ഈ കുല സ്ത്രീ യുടെ അനന്തവരൻമാരായി വരും ഇവിടുത്തെ ഡവറോളികൾ.
ഏതു നിമിഷവും മൂന്നായി പൊട്ടിപ്പിളരാവുന്ന വഞ്ചനയുടെ ആദിമധ്യാന്തങൾ പേറുന്ന ഒരു രാജ്യ ത്തിന്റെ സ്വഭാവിക പരിണതികൾക്കാവും ഇനി നാം സാക്ഷ്യം വഹിക്കുക.