NewsAd1
ത്രിശങ്കുവിലായ അൻവറും പാറുന്ന പിണറായിസക്കൊടിയും.
ബി ടി അനിൽകുമാർ
1 June 2025, 7:13 am
main image of news

വാർത്താ സമ്മേളനങ്ങളിൽ എതിരാളികളുടെ മസ്തകത്തിൽ കുന്തമെറിഞ്ഞു കൊള്ളിക്കാറുള്ള മലപ്പുറം കത്തിവേഷക്കാരൻ പി.വി.അൻവർ തീർത്തും ദുർബലനാവുന്നതും കണ്ഠമിടറി കണ്ണീർ വാർക്കുന്നതും കണ്ട വണ്ടറിൽ നിന്ന് മലയാളികൾ മോചിതരായിട്ടില്ല. യുഡിഎഫിലേക്കുള്ള പ്രവേശം അസാധ്യമാണെന്നും എൽ ഡി എഫിന്റെ വാതിൽ എന്നെന്നേക്കുമായി അടഞ്ഞുപോയെന്നുമുള്ള തിരിച്ചറിവാകണം അൻവറിനെ കരയിച്ചത്. താമര മുന്നണിയിലേക്കുള്ള പോക്ക് മതേതരവിപ്ലവ സിംഹമായ അൻവറിന് ആലോചിക്കാൻ പോലുമാവില്ലല്ലോ.

പിണറായിക്കും പിണറായിസത്തിനുമെതിരെ പരസ്യ നിലപാടെടുത്ത് നിലമ്പൂർ സീറ്റുപേക്ഷിച്ച പി വി അൻവർ ചുരുക്കി പറഞ്ഞാൽ ഒരിക്കൽ കൂടി ത്രിശങ്കുവിലായിരിക്കുന്നു. നിലമ്പൂരിൽ താൻ പറയുന്ന സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന നിർബന്ധം ആദ്യം തന്നെ യു ഡി എഫ് തള്ളിയെന്നു മാത്രമല്ല; അൻവറിന് തീർത്തും അപ്രിയനായ ആര്യാടൻ ഷാക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കിയും യുഡിഎഫ് സർജിക്കൽ സ്ട്രൈക്ക് നടത്തി. അൻവറിന്റെ പിടിവാശി നിലപാടുകൾ വകവയ്ക്കേണ്ടതില്ലെ
ല്ലെന്ന ഉറച്ച തീരുമാനമെടടുത്തവരിൽ പ്രധാനി പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു.

 image 2 of news

ഇടതുമുന്നണിയുടെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച് നിയമസഭയിലെത്തിയ അൻവർ പിണറായിയുടെ വിശ്വസ്തനും സിപിഎം ന്റെ സൈബർ ഗുണ്ടാസംഘം മേധാവിയുമായാണ് ഇടതുമുന്നണിക്കുള്ളിൽ നിന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി നിയമസഭയിൽ നിന്ന് ഇടക്കിടെ അപ്രത്യക്ഷനായി വിദേശയാത്ര നടത്തി വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയപ്പോഴെല്ലാം സി പി എം ഒന്നാകെയുണ്ടായിരുന്നു അൻവറിന്റെ രക്ഷയ്ക്ക്. ഒടുവിൽ അതേ അൻവർ പാർട്ടിക്കും പിണറായിക്കുമെതിരേ കടുത്ത പരസ്യവിമർശനമുന്നയിച്ച ശേഷമാണ് എം എൽ ഏ സ്ഥാനമുപേക്ഷിച്ച് മുന്നണി വിടുന്നത്. സി പി എം നും പിണറായിക്കുമെതിരേ പരസ്യമായി ഇത്ര കടുത്ത ഭാഷയിൽ ആക്ഷേപങ്ങളും ആരോപണങ്ങളുമുന്നയിക്കാൻ ധൈര്യം കാട്ടിയ മറ്റൊരു നേതാവില്ല എന്നത് പരമാർത്ഥം.

താൻ ഉയർത്തിയ വിഷയങ്ങൾ .ന്യായമായവയാണെന്ന് സ്ഥാപിക്കാനുള്ള ഭാഷാവഴക്കം എല്ലായ്പ്പോഴും അൻവറിനുണ്ടായിരുന്നു. എന്നാൽ ഇല്ലാതിരുന്നത് ഒന്നു മാത്രം; രാഷ്ട്രീയക്കാർക്ക് ഏറ്റവും അനിവാര്യമായ പ്രായോഗിക രാഷ്ട്രീയ ബുദ്ധി !
HomeAd1
 image 3 of news

ഇടതുമുന്നണിയിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് എല്ലാ മുന്നണികളെയും പരസ്യമായി വിമർശിക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രധാന നേതാക്കൾ തമ്മിൽ അവിശുദ്ധ നെക്സസ് ഉണ്ടെന്ന് ആക്ഷേപിക്കുകയും ചെയ്തത് ഒരർത്ഥത്തിൽ അൻവറെ അനഭിമതനാക്കി.സ്വന്തമായി പാർട്ടിയുണ്ടാക്കി ശക്തി കാട്ടണമെന്ന രാഷ്ട്രീയ തന്ത്രം ക്ലച്ച് പിടിച്ചില്ല. ഡി എം കെ എന്ന ചുരുക്കെഴുത്തുള്ള ഒരു പ്രസ്ഥാനം രൂപവത്കരിച്ച അൻവർ തമിഴ് നാട്ടിൽ ഡി എം കെ നേതാക്കളെക്കണ്ട് നടത്തിയ തുടർ ചർച്ച ഫലം കണ്ടില്ല. പിണറായി - സ്റ്റാലിൻ സൗഹൃദമാണെന്ന് ഇതിനു പിന്നിലെന്ന് പറയപ്പെടുന്നു.

ബി ജെ പിക്കും സി പി എം നുമെതിരേ നിലപാടെടുക്കാൻ പര്യാപ്തമായ ഒരു പാർട്ടിയിൽ കടന്നു കൂടി യുഡിഎഫിൽ എത്തുകയെന്നതായിരുന്നു അൻവറിന്റെ ബുദ്ധിയിൽ തോന്നിയ ഒടുവിലത്തെ ഉപായം. അങ്ങിനെയാണ് ബംഗാളിൽ സി പിഎംനെ കശക്കിയെറിഞ്ഞ തൃണമൂൽ കോൺഗ്രസ്സിനെ സമീപിക്കുക എന്ന ആലോചനയിലേക്കെത്തുന്നത്. മമതാ ബാനർജിയുടെ അനുഗ്രഹാശിസ്സുകളോടെ തൃണമൂൽ കോൺഗ്രസ്സിന്റെ കേരള ഘടകം രൂപീകരിച്ച് അൻവർ പുതിയ നീക്കങ്ങൾക്ക് തുടക്കമിട്ടു.

 image 4 of news

എന്നാൽ വായില്ലാത്ത കോടാലിടയെന്ന ഇമേജുളള അൻവറിനെ മുന്നണിയിൽ എടുക്കുന്നത് ഭാവിയിൽ തങ്ങൾക്കു തന്നെ വിനയാകുമെന്ന തിരിച്ചറിവ് നേതാക്കളിൽ വലിയ വിഭാഗത്തിൽ പ്രബലമായുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തൃണമൂലിൽ തൂങ്ങിയുള്ള മുന്നണി പ്രവേശമെന്ന അൻവറിന്റെ സ്വപ്നം നടക്കാതായി. യു ഡി എഫിൽ നിലവിലുള്ള ഏതെങ്കിലും പാർട്ടിയിലുൾപ്പെട്ട് അൻവർ മുന്നണിയിൽ പ്രവേശിക്കുന്നതിൽ ആരും എതിർപ്പു കാണുന്നില്ല. എന്നാൽ ഇന്ത്യാ മുനണിയുടെ ഭാഗമായി നില്ക്കുമ്പോഴും കോൺഗ്രസ്സിനെ നിശിതമായി മർശിക്കുകയും വിഷമാവസ്ഥയിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ദേശീയ തലത്തിൽ തൃണമൂലിന്റേത് എന്ന വാദവുമുണ്ട്. എന്തായാലും മമതാ ബാനർജിയുടെ ദളിത് - ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരളത്തിലെ വക്താവാകാനുള്ള അൻവറിന്റെ ശ്രമത്തിനും അങ്ങിനെ തിരിച്ചടിയുണ്ടാവുകയാണ്

ഒറ്റയ്ക്ക് മത്സരിച്ച് ശക്തി കാട്ടുകയെന്ന അറ്റകൈ പ്രയോഗത്തിലേക്കാണ് ഒടുവിൽ അൻവർ നീങ്ങുന്നത്. അത് സാങ്കേതിമായി അൻവർ പോരാട്ടം നടത്തുന്ന ഇടതുമുന്നണിക്കാവും ഗുണംചെയ്യുക. അതിലൂടെ പിണറായിയും പിണറായിസവും എക്കാലവും വിജയക്കൊടി പാറിക്കകയും ചെയ്യും. എന്തു ചെയ്യാം ഐഡിയ അൻവറിക്കയുടേതായിപ്പോയി. ജയ് സ്വരാജ്... ജയ് പിണറായിസം.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞