NewsAd1
ഭാരതം സൂക്ഷിക്കണം ; തൂണിലും തുരുമ്പിലും..
ഡോ. എസ്. ശിവപ്രസാദ്
13 June 2025, 8:13 am
main image of news

സുസ്ഥിരവും വളർച്ച നിരക്കിൽ അതിവേഗവും കാട്ടുന്ന ഒരു രാഷ്ട്രത്തിനെതിരെ മറ്റു രാജ്യങ്ങൾ അസൂയാലുക്കളായി മാറുന്നത് സ്വാഭാവികം . ഭൂരിപക്ഷ മത വിഭാഗത്തിന്റെ ആനുകൂല്യത്തിൽ തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സർക്കാർ ആയി മോദി സർക്കാരിനെ ഇകഴ്ത്തി കാട്ടാൻ രാജ്യത്തിനകത്തുനിന്ന് മാത്രമല്ല പുറത്തു നിന്നുള്ള ശക്തികളും ഏറി വരുന്നു എന്നതാണ് സത്യം . 2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റതോടെയും രണ്ടാം വട്ടം കടന്ന് മൂന്നാം ബിജെപി സർക്കാർ രൂപീകൃതമായതോടെയും രാജ്യത്തിനകത്തും പുറത്തും നിന്ന് നരേന്ദ്രമോദി സർക്കാരിനെതിരെ അന്താരാഷ്ട്രതലത്തിൽ തലത്തിൽ തികച്ചും അപ്രത്യക്ഷമായ ഒരു ലോബി പ്രവർത്തിച്ചു വരുന്നുണ്ടോ എന്ന സംശയം ബലപ്പെട്ടു വരുന്ന നാളുകളിലൂടെയാണ് ഭാരതം ഇപ്പോൾ കടന്നു പോയി കൊണ്ടിരിക്കുന്നത്.

സാമ്പത്തികം, ശാസ്ത്ര ഗവേഷണം, സ്പേസ് എന്നിവയിലുൾപ്പെടെ സർവ്വ മേഖലകളിലും സ്വയം പര്യാപ്തത കൈവരിക്കുന്ന രാജ്യമായി ഭാരതം മാറാൻ തുടങ്ങുന്നതിന്റെ സ്വാഭാവിക പ്രതികരണമായി ലോക രാഷ്ട്രങ്ങളിൽ ഉണ്ടായേക്കാവുന്ന അതൃപ്തി നാം കാണാതിരുന്നു കൂടാ. ഇത്തരത്തിൽ ഒരു ചിന്ത ഭാരതത്തിന്റെ മിത്ര രാജ്യങ്ങളിൽ പോലും ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല . ഡീപ് സ്റ്റേറ്റ് പോലുള്ളവ ഒരുപക്ഷേ അവസരം കാത്തിരുന്ന് ഭാരതത്തിനെതിരെ ഒളിയുദ്ധം നയിച്ചാൽ പോലും അത്ഭുതപ്പെടേണ്ടതില്ല .
ഭീകരവാദ പ്രവർത്തനങ്ങളെ യുദ്ധമായി കണക്കാക്കും എന്ന് പ്രഖ്യാപിച്ച് ലോകരാജ്യങ്ങളെ ഇന്ത്യയുടെ ഭീകരവാദ നിലപാടുകളെ കുറിച്ച് ബോധ്യപ്പെടുത്താൻ ഇന്ത്യൻ സംഘം ശ്രമിക്കുന്നതിനിടെയാണ് സമാനതകളില്ലാത്ത ഈ ഒരു വിമാന അപകടം നടന്നിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കപ്പലപകടങ്ങളും ഇപ്പോൾ നടന്ന വിമാന അപകടവും ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ ഒരുപക്ഷേ ഈ അപകടം വഴി വച്ചേക്കും. 50 ലേറെ വിദേശ പൗരന്മാർ വിമാനത്തിൽ ഉണ്ടായിരുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ടാറ്റക്കെതിരെ ചിലർ നടത്തുന്ന പ്രതിഷേധങ്ങൾക്കിടയിലും ഒരു കോടി രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്.
.

 image 2 of news

വിമാന അപകടത്തിൽ മരണപ്പെട്ട ഗുജറാത്തിലെ മുൻ മുഖ്യമന്ത്രിക്കെതിരെ എന്ന മട്ടിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിശേഷിച്ചും കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിൽ പോലും പുകയുന്നത് മോദി വിരുദ്ധതയാണ്. ഇതല്ല കേരളത്തിൽനിന്ന് ഉണ്ടാകേണ്ടത്.

നേരം പര പരാ വെളുക്കുന്നതിന് മുമ്പ് തന്നെ പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ചായ തട്ട് ചർച്ചകൾ വഴി കേരളം സജീവമാകുന്ന നാടാണ് കേരളം. മാധ്യമ ചർച്ചകൾക്ക് പോലും കൈവരാത്ത ഔന്നത്യം അവകാശപ്പെടാവുന്ന ഇത്തരം ചർച്ചകൾ ലോക നിലവാരത്തിലേക്കുള്ള കേരളത്തിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണ്. സമീപകാലത്തെ ഇത്തരം ചർച്ചാ വഴികളിൽ മോദി വിരുദ്ധതയും ദേശീയതയും തമ്മിൽ പോരടിക്കുന്ന കാഴ്ച കേരളത്തിലിപ്പോൾ പതിവാണ്. ലോക നേതൃ നിരയിലേക്ക് ഉയരുന്ന ഭാരതത്തിനെതിരെ സ്വാഭാവികമായും ഉണ്ടാകാവുന്ന ഒരു അന്താരാഷ്ട്ര ഗൂഢാലോചന സംശയിക്കത്തക്ക സാഹചര്യങ്ങൾ രാജ്യത്ത് പതിവായി കൊണ്ടിരിക്കുന്നു. രാജ്യ വിരുദ്ധ ശക്തികളോട് മൃദു സമീപനം കാട്ടുന്ന സംസ്ഥാനങ്ങളിൽ കേരളം മുൻപന്തിയിലാണ് എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
HomeAd1
 image 3 of news

എന്തിനും ഏതിനും ഒന്നാം സ്ഥാനം അവകാശപ്പെടുന്ന നാം കേരളീയർ രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്നതിനും ഒന്നാം സ്ഥാനത്താണ് എന്നത് എന്ന് ബോധ്യപ്പെടുത്താൻ കഴിയുമോ അന്ന് മാത്രമേ ദേശീയതയുടെ ചരടിൽ കേരളം ഒന്നാം സ്ഥാനക്കാരായി കോർക്കപ്പെടുകയുള്ളൂ.മോദി വിരോധം രാജ്യവിരോധത്തിലേക്ക് വഴി മാറ്റാനുള്ള ചില ദുഷ്ട ശക്തികളുടെ കുതന്ത്രം മനസ്സിലാക്കാനുള്ള സാമാന്യ ബോധം മലയാളികൾക്ക് എന്നാണുണ്ടാക്കുക.. ദേശം ആദ്യം ബാക്കിയുള്ളതെന്തും പിന്നീടാകട്ടെ..!

 image 4 of news

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞