ഇ എം എസിന് ശേഷം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ പിതൃ സ്വരൂപമായിരുന്നു വിഎസ് അച്ചുതാനന്ദൻ. അപഥ സഞ്ചാരങ്ങളിലേക്ക് നീങ്ങുമ്പോൾ ശാസിക്കുകയും നേർ വഴിക്ക് നടത്തുകയും ചെയ്യുന്ന കർശന ബുദ്ധിക്കാരനായ ഒരു പിതാവ്.ഇപ്പോൾ പാർട്ടി പിതൃശൂന്യമായ അവസ്ഥയിലാവുകയാണ്.
തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ജനങ്ങൾക്ക് എല്ലായ്പ്പോഴും വി എസ് ഉണ്ടായിരുന്നു. മറ്റൊരർത്ഥത്തിൽ വി എസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാർട്ടിക്കും തെറ്റുപറ്റുന്ന പരിതോവസ്ഥകളിൽ വി എസ് എടുത്ത നിലപാടുകൾ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകന്നു പോകാതെ കാത്തു
വി എസ് ഉണ്ടായിരുന്നെങ്കിൽ എന്ന തീവ്രമായ ചിന്തയിലേക്ക്;ആ പരിതസ്ഥിതികളിലേക്ക് പാർട്ടിയെ എത്തിക്കാതിരിക്കാൻ പ്രധാന നേതാക്കൾ ഒരുമിച്ചു നില്ക്കുമ്പോൾ മാത്രമേ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് കേരള മനസ്സിൽ പ്രസക്തിയുണ്ടാവൂ.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..