യുദ്ധത്തിൽ, തെരഞ്ഞടുപ്പിൽ, പ്രണയത്തിൽ എന്തുമാകാം എന്നാണല്ലോ. അധികാരം കൊയ്യണമാദ്യം അതിന് മേലാകട്ടെ പൊന്നാര്യൻ എന്നു കാര്യ ബോധമില്ലാത്ത നിഷ്കളങ്കനായ ഒരു കവി ഏതോ അഭിശപ്ത നിമിഷത്തിൽ എഴുതിയിട്ടുണ്ട്.
ഉദാരവൽക്കരണം രൂപപ്പെടുത്തിയ ഒരു വൈതാളിക വർഗം ഈ നാട് തകർക്കാൻ പിറന്നിരിക്കുന്നു. ചുവന്ന കൊടിയും പേറി അശ്വത്ഥാമാവിനെ പോലെ അവർ ഗതി പിടിക്കാതെ അലഞ്ഞു നടക്കുകയാണ്.
അപകടം മണക്കുന്ന നേരമാണ് തനിനിറം പുറത്തു വരിക. അപ്പോൾ അന്തം(വിട്ട) കമ്മികൾ എന്തും ചെയ്യും. PDP ,SDPI,ജമാത്തെ ഇസ്ലാമി,മുജാഹിദ്, ഖാദിനികൾ,അൻസാരികൾ,ശിയകൾ,സുന്നികൾ ....അഞ്ചോട്ടുള്ള ആരും അപ്പോൾ അവർക്ക് റഹീമും റഹ്മാനികളും അല്ലമീനുകളുമാകും. അവരുടെ കാലടികളിലാണ് കമ്മികളുടെ ഇപ്പോഴുള്ള സ്വർഗം എന്നവർ തിരിച്ചറിയുന്നു. പിന്നെ ഡീലായി...ഡീലറായി.....
അപ്പോഴും നിർദ്ധനരും നിരക്ഷരുമായ ഉറ്റവരുടെ തീരാനോവുകൾ കത്തി തീരാത്ത ചിതകളായി അവർക്ക് മുന്നിൽ കത്തിപ്പടരുകയാണ്. വഞ്ചനയുടെ,മുതലെടുപ്പിന്റെ ചൂഷണത്തിന്റെ നെറിവില്ലാത്ത അളിഞ്ഞു പോയ രാഷ്ട്രീയം അപ്പോഴും മണം പിടിക്കുന്നത് പുതിയ ഇരകൾക്കായി.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



