ഇനി തീരുമാനം ഹൈക്കമാൻഡിന്റേതാണ്.ഹൈക്കമാൻഡ് എന്നു കേട്ടാൽ പേടിക്കണ്ട. ഗാന്ധിയുടെ പേരിലറിയപ്പെടുന്ന നെഹ്റു കുടുംബം തന്നെ. ഇപ്പോൾ അതിൽ കെ.സി വേണുഗോപാലുമുണ്ട് എന്നു മാത്രം.
ഹൈക്കമാൻഡിൽ ഹൈയസ്റ്റ് കമാൻഡ്,നിലവിൽ സോണിയാ ഗാന്ധിയാണ്. അതു കഴിഞ്ഞാൽ പ്രിയങ്ക. അതും കഴിഞ്ഞേയുള്ളൂ രാഹുൽ ഗാന്ധി. പ്രിയങ്കയുടെ മനസ്സാണ് സോണിയ പറയുക. രാഹുലിന്റെ മനസ്സും മനസ്സാക്ഷി സൂക്ഷിപ്പും കെ.സി യായി മാറിയിട്ട് വർഷങ്ങൾ കുറെയായി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയ ശില്പി വി.ഡി.സതീശനാണ്. പക്വമായ പ്രവർത്തനങ്ങൾ നടത്തി രമേശ് ചെന്നിത്തലയും ആ വിജയത്തിന് ആവേഗം നൽകി. ഹൈക്കമാൻഡിന്റെ അംബാസഡറായി കെ.സി വേണുഗോപാൽ മുന്നിൽത്തന്നെയുണ്ടായിരുന്നു. ന്നത്യ രണ്ട് നേതാക്കളും തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചവർ. കെ.സി അവസരമുണ്ടായിട്ടും മത്സരിക്കാതെ നിന്നവൻ. ആരെയാവും ഹൈക്കമാൻഡ് മുഖ്യമന്ത്രിക്കസേരയിലേക്ക് കണ്ടു വച്ചിരിക്കുന്നത് അറിയില്ല.
ഇപ്പോൾ ചരിത്രപരമായ തീരുമാനമെടുക്കാനുള്ള സുവർണ്ണാവസരം രാഹുൽ കൂടി ഉൾപ്പെട്ട ഹൈക്കമാൻഡിന്റെ കോർട്ടിലെത്തിയിരിക്കുന്നു. കേരളത്തിന്റെ ഭരണ ചരിത്രത്തിൽ ആദ്യ വനിതാ മുഖ്യമന്ത്രി കോൺഗ്രസ്സിലൂടെ ആവുന്നതിൽ സോണിയക്കും പ്രിയങ്കയ്ക്കും തടസ്സമുണ്ടാവേണ്ട കാര്യമില്ലല്ലോ.രാഹുലാണ് ഈ അഭിപ്രായം പൈലറ്റ് ചെയ്തത് എന്നതിനാൽ രാഹുലിന് വേറേ ഓപ്ഷനുമില്ല.
ഇനി അതിലും മികച്ചൊരാൾ വേണമെങ്കിൽ ഹൈക്കമാൻഡ് എന്ന സ്വന്തം കുടുംബത്തിൽ തന്നെയുണ്ട് പ്രിയങ്കയെന്ന ഒരു മഹിളാരത്നം. അതു തന്നെ ഉദ്ദേശിച്ചിട്ടാകുമോ രാഹുൽ വനിതാ മുഖ്യമന്തിയെന്ന ആശയം മുന്നോട്ട വച്ചത് എന്നു സംശയിക്കുന്ന വർ കോൺഗ്രസ്സിൽത്തന്നെയുണ്ട്.വയനാട് എം പി എന്ന നിലയിൽ കേരളത്തിന് സ്വീകാര്യയാവാനുള്ള സാധ്യതയുമുണ്ട്. അടുത്ത തവണ കേന്ദ്രത്തിൽ വിസ്മയം സംഭവിച്ചാൽ പ്രധാനമന്ത്രി പദം കൈയ്യിൽ തന്നെയിരിക്കാനും ഇത് തന്നെയാണ് നല്ല വഴി എന്നും രാഹുൽ ചിന്തിച്ചിട്ടുണ്ടാവും. കോൺഗ്രസ്സല്ലേ എന്തും സംഭവിക്കാം.
Keywords:
Recent in Analysis
Must Read
Latest News
In News for a while now..



