രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് പ്രഖ്യാപിച്ച അഞ്ചിന പരിപാടികളാണ് യു.ഡി എഫ് പ്രകടനപത്രികയുടെ കാതൽ. അവയിലേറെയും പുതിയ സർക്കാരിന് വമ്പൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമാണ്. ഭരണമേറ്റാൽ ആദ്യത്തെ ആറു മാസത്തിനുള്ളിൽത്തന്നെ നടപ്പാക്കുമെന്ന് ആവർത്തിച്ച് ആണയിടുന്ന നേതാക്കൾ മലയാളത്തിന്റെ എക്കാലത്തെയും പ്രിയ കഥാകാരൻ വി.കെ എൻ എഴുതിയ ഈ കഥ വായിച്ചിട്ടുണ്ടാവുമോ എന്നറിയില്ല.വായിച്ചാൽ അവർക്ക് കൊള്ളാം. കഥ നായിന്റെ മോൻ ~~~~~~~~~~~~~~~~~~~~~~~~~~
മരിച്ച് കിടക്കുന്ന മേനോന്റെ പ്രൗഢ ഗംഭീര മുഖത്ത് നോക്കി അയലത്തെ പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ച് അടക്കം പറഞ്ഞു... 'എന്തൊരു പ്രൗഢിയാണ് ചത്ത് കിടക്കുമ്പോഴും ചമഞ്ഞ് കിടക്കുന്നത് കണ്ടില്ലേ' തറവാട് ക്ഷയിച്ചെങ്കിലും കോലോത്ത് ഒന്നിനും കുറവില്ലായിരുന്നു.
ദഹനവും സഞ്ചയനവും കഴിഞ്ഞു. 41 ന് സർവ്വാണി സദ്യയും കഴിഞ്ഞു. . തറവാട്ടിലെ അന്തേവാസികൾ മാത്രം ബാക്കിയായി. വട്ടമേശ യോഗത്തിൽ കൂട്ടത്തിൽ മൂത്തയാൾ അനന്തരാവകാശിയായി ചാർജ് എടുത്തു. മേനോന്റെ ഓർമ്മക്കായി പൂർണ്ണകായ പ്രതിമ എന്ന നിർദ്ദേശം കൂട്ടത്തിലാരോ മുന്നോട്ട് വെച്ച് . കൊള്ളാമെന്ന് എല്ലാരും സമ്മതിച്ചു.
അല്ലലറിയിക്കാതെ കുടുംബം പോറ്റിയ മനുഷ്യനോട് നന്ദി കേട് പാടില്ല. അവർ ഉറപ്പിച്ചു. വഴങ്ങില്ലെന്ന് മനസ്സിലായ കണക്കപ്പിള്ള കണക്ക് പുസ്തകം മേശപ്പുറത്ത് വെച്ചു
കണക്ക് പുസ്തകം മുഴുവൻ വായിച്ച് വിയർക്കുന്ന പുത്തനധികാരിയോട് മറ്റുള്ളവർ കാര്യം തിരക്കി. അധികാരി മീശ പിരിച്ച് കാർക്കിച്ച് തുപ്പി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു: 'നായിന്റെ മോൻ'.
Keywords:
Recent in Culture
Must Read
Latest News
In News for a while now..



