NewsAd1
പ്രണയത്തിന്റെ മുറിവുകൾ
മോഹനൻ കെ
31 May 2026, 5:20 am
main image of news

പുതിയ കാലത്തും പുനർവായന ആവശ്യപ്പെടുന്നതാണ് ഖുശ്വന്ത് സിങിന്റെ Train to pakistan എന്ന നോവൽ. വിഭജനത്തിന്റെ ചോരയും കണ്ണീരും കലർന്ന മഷിയാൽ എഴുതിയ ഈ നോവൽ എഴുത്തിന്റെ എഴുപതാം വർഷത്തിലെത്തി നില്ക്കുമ്പോൾ ഒരു ഞായറാഴ്ച വായന.

1947.
മാമരം വേവുന്ന വേനലായിരുന്നു. മഴമേഘങ്ങൾ ഉരുണ്ടു കൂടിയിട്ടും അതു പെയ്തിറങ്ങിയില്ല.
ചൂടും പൊടിയും വരൾച്ചയും മതഭ്രാന്തിനൊപ്പം തിളച്ചു മറിഞ്ഞു.

 image 2 of news

കിഴക്കൻ ബംഗാളിലും ബീഹാറിലും പഞ്ചാബിലും ഒഴുകിയ രക്ത പങ്കിലതകളിൽ നിന്നും ഹിന്ദു ഇന്ത്യയും മുസ്ലിം പാക്കിസ്ഥാനും നിവർന്നു വന്നു. The fact is,both sides killed. Both shot and stabbed, speared and clubbed.Both tortured and raped.

പകയ്ക്കിടയിലും സമാധാനം കാത്ത പ്രദേശങ്ങളിലൊന്നായാണ് ഖുശ്വന്ത് സിംഗ് മാനോ മജ്റ(Mano Majra) എന്ന സാങ്കല്പിക ഗ്രാമം നിർമ്മിച്ചിരിക്കുന്നത്. ഒരു തീവണ്ടി ആപ്പീസും ഉദ്യോഗസ്ഥർക്കായുള്ള ഒരു റസ്റ്റ് ഹൗസും അവിടെ പ്രവർത്തിക്കുന്നു.
HomeAd1
 image 3 of news

പള്ളിയും ക്ഷേത്രവും പലിശക്കാരന്റെ ഭവനവും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഇഷ്ടിക നിർമിതികൾ.കൃഷിയും കാലി വളർത്തലും നെയ്ത്തുമായി ഗ്രാമീണ ജീവിതം മുന്നോട്ടു പോയി.

സ്ഥിതിഗതികൾ വിലയിരുത്താൻ എത്തിയ മജിസ്ട്രേറ്റും ജില്ലാ ഡപ്യൂട്ടി കമ്മിഷണറുമായ ഹുക്കും ചന്ദ്, സബ് ഇൻസ്പെക്ടറോട് ചോദിച്ചു സ്ഥിതി എങ്ങനെയുണ്ട്?
'ഇതുവരെയും ശാന്തമാണ്. ഒരഭയാർത്ഥിയും ഇവിടെ ഇതുവരെയും എത്തിയിട്ടില്ല. വെള്ളക്കാർ പോയതും രാജ്യം വിഭജിക്കപ്പെട്ടതും ഇവിടെ ആർക്കുമറിയില്ല. ഗാന്ധിജിയെ കുറച്ചു പേർക്കറിയാം. ജിന്നയെ അറിയുന്നവർ വിരളം.
നോട്ടപ്പുള്ളികളുണ്ടോ?
ഒരാളുണ്ട്. ജുഗുത് സിംഗ്. സർക്കാർ കഴുവേറ്റിയ കൊള്ളക്കാരൻ ആലം സിംഗിന്റെ മകൻ. അയാൾ നിരീക്ഷണത്തിലാണ്. അയാൾക്ക് ഒരു കാമുകിയുണ്ട്.അന്ധനും നെയ്ത്തുകാരനുമായ പള്ളിയിലെ മൊല്ലാക്കയുടെ മകൾ നൂറാൻ

 image 4 of news

നിങ്ങൾ ഒരു നിഷ്കളങ്കനാണ്.അതു അപകടമുണ്ടാക്കും. എല്ലാം കണ്ടു കൊണ്ടിരിക്കുക. ഒരഭിപ്രായവും പറയാതിരിക്കുക. ഒരു നാൾ എല്ലാം ശരിയാകും.ഹുക്കുംചന്ദ് ഇൻസ്പെക്ടറെ ഉപദേശിച്ചു. നായകൾ നിർത്താതെ ഓരിയിട്ട ആ രാവിൽ, മരച്ചില്ലകളിൽ നിന്നും അസ്വസ്ഥതയോടെ രാക്കിളികൾ കൂട്ടത്തോടെ ചിറകടിച്ചു പറന്നുയർന്ന രാവിൽ ആ തുരുത്തിലെ സമാധാനം ഭഞ്ജിക്കപ്പെട്ടു.പണമിടപാടുകാരൻ ലാലാ റാം ലാൽ വധിക്കപ്പെട്ടു.വീട് കൊള്ളയടിക്കപ്പെട്ടു. മല്ലി എന്ന കൊള്ളക്കാരനും സംഘവുമായിരുന്നു ഇതിനു പിന്നിൽ. അതോടെ ഗ്രാമം ഭീതിയിലേക്ക് മറിഞ്ഞു.

വർഗീയതയുടെ വിഷവിത്തുകൾ വാരിയെറിഞ്ഞായിരുന്നു ആ പ്രേത വണ്ടി(ghost train) മാനോ മജ്റ തീവണ്ടി ആപ്പിസിൽ ഞരക്കത്തോടെ നിന്നത്. സിഖുകാരുടെ ഛിന്നഭിന്നമായ,വി കൃതമാക്കപ്പെട്ട ശവശരീരങ്ങൾ കൊണ്ടു നിറഞ്ഞതായിരുന്നു തീവണ്ടി കൂപ്പകളാകെ.
രോഷവും കദനവും പ്രതികാരത്തിന് വഴിവെട്ടി. അതു ദുരിതാശ്വാസ കേന്ദ്രത്തിനും വഴി തുറന്നു.

ഗ്രാമത്തിലേക്ക് കടന്നു വന്ന സാമൂഹിക പ്രവർത്തകനും വിദ്യാസമ്പന്നനുമായ ഇക്ബാലിന്റെ എല്ലാ ഐക്യപരിശ്രമങ്ങളും വിഫലമായി. അഭയാർത്ഥികളുടെ ലാഹോർ തീവണ്ടി തയ്യാറായി . വിട വാങ്ങുന്നവരിൽ ജുഗ്ഗയുടെ പ്രാണേശ്വരി നൂറാനുമുണ്ട്. ഈ തീവണ്ടിയെ അട്ടിമറിക്കാനും യാത്രികരെ കൂട്ടക്കൊല ചെയ്യാനും ലഹളക്കാർ പദ്ധതിയിട്ടു. ഇതിനായി സത് ലജ് പാലത്തിനു കുറുകെ വടം കെട്ടി. പാളം തെറ്റിക്കുകയായിരുന്നു ലക്ഷ്യം. രാത്രിയുടെ മറവിൽ തന്റെ കൈവശമുള്ള കൃപാൺ കൊണ്ട് ജുഗ്ഗ വടം മുറിച്ചുമാറ്റി.ഈ ഉദ്യമത്തിൽ അയാൾ വെടിയേറ്റ് മരിക്കുന്നു. തീവണ്ടി സുരക്ഷിതമായി അതിർത്തി കടന്നു പോകുന്നു.

അതിജീവനത്തിന്റെ ഏതു ദശാസന്ധിയിലും കരുതലും കരുണയും മാനവിക മൂല്യങ്ങളും കെടാവിളക്കുകളായി പ്രശോഭിക്കുമെന്ന് ഈ നോവൽ നമ്മോട് ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു. വിദ്യാസമ്പന്നതയെയും ആശയവിനിമയത്തെയും അതിലംഘിക്കുന്ന കർമധീരതയും ഉപാധികളില്ലാത്ത പ്രതിബദ്ധതയുമാണ് പരമമെന്നും ഈ നോവൽ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.

Keywords:

home ad2 16*9

Recent in Culture

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞