NewsAd1
വിമാന ദുരന്തത്തിൽ മരിച്ച യുവതിയെ അധിക്ഷേപിച്ച ഡപ്യൂട്ടി തഹസിൽദാർ പവിത്രനെ പിരിച്ചു വിടണമെന്ന ആവശ്യം ശക്തമാകുന്നു
സ്റ്റാഫ് റിപ്പോർട്ടർ
15 June 2025, 12:48 am
main image of news
സസ്പെൻഡ് ചെയ്യപ്പെട്ട ഡപ്യൂട്ടി തഹസിൽദാർ പവിത്രൻ

Kasaragod: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടത്തിൽ മരണപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിത ജി നായർ എന്ന യുവതിയെ അധിക്ഷേപിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കാസർഗോഡ്, വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ പവിത്രനെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന ആവശ്യം ശക്തമാകുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിൽ നഴ്സായ രഞ്ജിത ലീവെടുത്ത് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. ന്യൂഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് യാത്ര തിരിച്ച രഞ്ജിത വിമാന അപകടത്തിൽ മരണപ്പെടുകയായിരുന്നു.വൃദ്ധയായ മാതാവും രണ്ട് മക്കളെയും അനാഥമാക്കിയാണ് രഞ്ജിതയുടെ മടക്കം.
സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്ത് വിദേശത്ത് ജോലിക്ക് പോയതാണ് CPM പ്രവർത്തകൻ കൂടിയായ പവിത്രനെ പ്രകോപിപ്പിച്ചത്. രഞ്ജിത ജി നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച മറ്റൊരാളുടെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ പവിത്രൻ അധിക്ഷേപ കമൻ്റ് ഇടുകയായിരുന്നു."വിദേശത്ത് വലിയ സാധനം തേടി പോയതല്ലേ",
"നായർ സ്ത്രീകൾക്ക് വലിയ സാധനം വേണം" എന്നീ പവിത്രൻ്റെ കമൻ്റുകൾ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം വൈറലായി.ഒരു ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട യുവതിയെ അപമാനിച്ചതിൽ നൊമ്പരപ്പെട്ടവർ പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത പവിത്രനെ ജില്ലാ കളക്ടർ സസ്പെൻഡ് ചെയ്തു.

 image 2 of news
റവവ്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനെ അധിക്ഷേപിച്ചതിൻ്റെ പേരിൽ പവിത്രനെ സസ്പെൻഡ് ചെയ്തിരുന്നു

ഡപ്യൂട്ടി തഹസിൽദാർ പദവിയിൽ ഇരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച യുവതിയെ അശ്ലീലമായും ജാതീയമായും സമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചത് കടുത്ത അച്ചടക്ക ലംഘനവും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധവും ആയതിനാൽ പവിത്രനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി കാസർഗോഡ് ജില്ല കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.
സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതും അവരോട് അശ്ലീലമായി പെരുമാറുന്നതും പവിത്രൻ്റെ സ്ഥിരം പരിപാടിയാണെന്ന് ജോയിൻ്റ് കൗൺസിൽ ആരോപിച്ചു. ഇയാൾ ഡപ്യൂട്ടി തഹസിൽദാർ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും ഉടൻ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് സംഘടന പരാതി നൽകി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ കളക്ടറുടെ റിപ്പോർട്ടിലും പവിത്രനെ പിരിച്ചു വിടാൻ ശുപാർശ ചെയ്തിട്ടുണ്ട്.
HomeAd1
 image 3 of news
ബി ജെ പി കാസർഗോഡ് ജില്ല കമ്മിറ്റി പവിത്രനെ പിരിച്ച് വിടാൻ ആവശ്യപ്പെട്ട് നടത്തിയ പ്രകടനം

ഇതിനിടെ പവിത്രനെ രക്ഷിക്കാനുള്ള നീക്കവുമായി സി പി എം നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. മുൻപും സ്വഭാവ ദൂഷ്യത്തിന് നടപടി നേരിട്ടിട്ടുള്ള പവിത്രനെ സി പി എം നേതാക്കൾ ഇടപെട്ട് രക്ഷപെടുത്തിയിട്ടുണ്ട്.

 image 4 of news
പവിത്രൻ്റെ ഫേസ് ബുക്ക് കമൻ്റുകൾ

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞