സിറ്റിംഗ് എം എൽ എയും സിപിഎം മുൻ ജില്ലാ സെക്രട്ടറിയുമായ വി. ജോയി ഇടത്പക്ഷത്തിനു വേണ്ടി മൂന്നാം അങ്കത്തിനെത്തുമ്പോൾ വർക്കല നിയമസഭാ മണ്ഡലം ഒരു ത്രികോണ പോരാട്ടത്തിന് വേദിയൊരുക്കുകയാണ്. വി. ജോയ് മൂന്നാം തവണയും വിജയം ലക്ഷ്യമിടുമ്പോൾ, ബിജെപി സ്ഥാനാർത്ഥി എസ്. സ്മിതയുടെ രംഗപ്രവേശമാണ് ഇടത് ക്യാമ്പുകളിൽ കനത്ത പ്രഹരമാവുന്നത്. കോൺഗ്രസ് നേതാവ് വർക്കല കഹാറിന്റെ തിരിച്ചുവരവും മത്സരത്തിന് ചൂടേറ്റിയിരിക്കുന്നു
വി. ജോയ് വർക്കലയിൽ ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്. 2016ലും 2021ലും അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചിരുന്നു. എങ്കിലും, പാർട്ടിയിലെ ജില്ലാ ഘടകത്തിൽ നിന്ന് ചിലഎതിർപ്പുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ, വർക്കലയിൽ നടക്കാതെ പോയ പദ്ധതികളെക്കുറിച്ചും എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സാമൂഹിക മാധ്യമ ചർച്ചകളിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്
മൂന്നു തവണ വർക്കലയെ പ്രതിനിധീകരിച്ച കോൺഗ്രസ് നേതാവ് വർക്കല കഹാറിന്റെ തിരിച്ചുവരവ് മത്സരത്തിന്റെ വീറും വാശിയും വർദ്ധിപ്പിക്കുന്നു. പരിചയസമ്പത്തും ശക്തമായ ജനപിന്തുണയും അദ്ദേഹത്തിനുണ്ട്, ഇത് വി. ജോയിയുമായി ശക്തമായ പോരാട്ടത്തിന് കളമൊരുക്കും. സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ കഹാറിന് വലിയ പിന്തുണയും വിജയപ്രതീക്ഷയും നൽകുന്നു. വർക്കല കഹാറിന്റെയും വി. ജോയിയുടെയും വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള താരതമ്യങ്ങളും ചർച്ചകളിൽ സജീവമാണ്. എങ്കിലും എസ്. സ്മിതയുമായി ബന്ധപ്പെട്ട അപ്രതീക്ഷിത സംഭവവികാസങ്ങൾ മണ്ഡലത്തിൽ കടുത്ത മത്സരത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



