NewsAd1
പൗഡറിട്ട് തുടക്കം... പച്ചത്തെറി പറഞ്ഞ് ഒടുക്കം.
ബി.കെ കാരോട്
7 April 2026, 5:29 pm
main image of news

ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണം പണക്കൊഴുപ്പിന്റെ പേരിൽ മാത്രമല്ല, പ്രയോഗ ഭാഷയുടെ പേരിൽക്കൂടി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തും.

നിയമസഭാ തെരഞ്ഞെടുപ്പു വരുന്നു എന്ന് ആദ്യം ഓർമ്മിച്ചത് ഇടത് മുന്നണിയായിരുന്നു. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനില്ക്കാനുള്ള ഉപായങ്ങളും ഉപാധികളും പരീക്ഷിക്കാൻ മാധ്യമ പ്രവർത്തകൻ കൂടിയായ എം വി നികേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേകസംഘത്തെത്തന്നെ നിയോഗിക്കുകയാണ് സിപിഎം നേതൃത്വം ആദ്യം ചെയ്തത്.

 image 2 of news

പിണറായി വിജയന്റെ ധാർഷ്ട്യവും പരുക്കൻ സ്വഭാവവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഉറപ്പുള്ളതിനാൽ അത് പി ആറിലൂടെ മറികടക്കാനുള്ള ശ്രമം ആവശ്യമായി വന്നു. മോഹൻലാലിന്റെ ജനപ്രിയതയും പൊതു സ്വീകാര്യതയും മുതലെടുത്ത് ഒരു അഭിമുഖം എന്ന ആശയം യാഥാർത്ഥ്യമാക്കാൻ ഖജനാവിൽ നിന്നു തന്നെ പണം മുടക്കി. ദോഷം പറയരുത്. അഭിമുഖത്തിൽ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരം നേടിയ ലാലേട്ടനെയും അതിശയിപ്പിക്കുന്ന അഭിനയമായിരുന്നു പിണറായിയുടേത്. ചാനലായ ചാനലുകളിലെല്ലാം കേരളീയർ കണ്ട ആ അഭിമുഖം പിണറായിലെ അലക്കി വെളുപ്പിച്ച് അയയിൽ ഉണങ്ങാനിട്ടു. ഇത്രേം നല്ലവനായ ഒരാളെയാണല്ലോ നമ്മൾ ഇത്രയും നാൾ വെറുതേ തെറ്റിദ്ധരിച്ചതെന്ന് എല്ലാരും മൂക്കിൽ കൈ വച്ച് പശ്ചാത്തപിച്ചു.

എന്നാൽ കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിനെപ്പോലെ പിണറായി തനിനിറം പുറത്തെടുക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സ്ഥാനാർത്ഥി നിർണ്ണയം പൊട്ടിത്തെറിയിലെത്തി മുതിർന്ന നേതാക്കളായ ജി സുധാകരനും ഗോവിന്ദനുമൊക്കെ പാർട്ടിയിൽ നിന്ന് പുറത്തുപോയപ്പോൾ അതാ പുറത്തു വരുന്നു പിണറായിക്കുള്ളിലെ അന്യൻ. സുധാകരൻ പാർടിയുടെ ശത്രുവെന്നല്ല ചെറ്റത്തരം കാട്ടുന്നവൻ എന്നായിരുന്നു പിണറായിയുടെ വാമൊഴി വഴക്കം. ചെറ്റത്തരമെന്നാൽ ചെറ്റക്കുടിലിൽ താമസിക്കുന്നവരുടെ നിലവാരം എന്നർത്ഥം; പിണറായിയുടെയും കാപ്സ്യൂൾ വിഴുങ്ങികളുടെയും നിഖണ്ടുവിൽ അതിന് മറ്റ് അർത്ഥങ്ങളാണുണ്ടായിരുന്നതെങ്കിലും
HomeAd1
 image 3 of news

പ്രസംഗമധ്യേ ചോദ്യം ചോദിക്കാൻ ശ്രമിച്ച സ്വന്തം പാർട്ടി അനുഭാവി തന്നെയായ ഒരാളോട് അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന ആഭാസ പരാമർശവും മുഖ്യമന്ത്രിയിൽ നിന്നുണ്ടായി. സാമാന്യ ഭാഷയിൽ പറഞ്ഞാൽ 'പോയി നിന്റെ തന്തയോട് ചോദിക്ക്' എന്നതന്നെയാണ് ആ പ്രയോഗത്തിന് അർത്ഥം.

എന്നാൽ അവസാനദിവസം തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരേ പിണറായി നടത്തിയ പദപ്രയോഗം സാമാന്യ മര്യാദയുടെയും സംസ്കാരത്തിന്റെയും സകല സീമകളും ലംഘിക്കുന്നതായി എന്ന് പറയാതെ വയ്യ. 'ഡാഷ് മോനേ രേവന്താ...' എന്ന പിണറായിയുടെ സംബോധന പച്ചത്തെറി ആണെങ്കിലും അല്ലെങ്കിലും അത് വരും കാലത്ത് പിണറായിക്കു നേരേ തന്നെയും പ്രയോഗിച്ചെന്നു വരാം.

പിണറായി നിലവിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ശബരീനാഥന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്ഡി, പിണറായിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്തിന്റെ ഒരു മോഹൻ ലാൽ സംഭാഷണം കടമടുത്ത് 'നീപോ മോനേ ദിനേശാ' എന്നത് 'നീ പോ മോനേ, വിജയൻ ' എന്നാക്കി പറഞ്ഞതാണ് പിണറായിയെ പ്രകോപിപ്പിച്ചത്. പിണറായിക്ക് ഭരണത്തിൽ നിന്ന് പുറത്തു പോകാൻ സമയായി എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് പോപ്പുലർ സിനിമാ സംഭാഷണം രേവന്ത് റെഡ്‌ഡി പ്രയോഗിച്ചത്. എന്നാൽ അത് സഹിഷ്ണുതയോടെ സ്വീകരിക്കാൻ പിആർ കൊണ്ട് വെളുപ്പിച്ചു വച്ച പിണറായിസത്തിന് കഴിഞ്ഞില്ല. തെലങ്കാനയിലുള്ള മലയാളികളുടെ കാര്യം പോലും പിണറായി പരിഗണിച്ചുമില്ല.

കരിമീൻ കഴിക്കാൻ കിട്ടിയില്ലെങ്കിൽ പാർട്ടി കീഴ്ഘടകത്തോട് കോപിക്കുന്ന, അതിസാധാരണക്കാരെ അകറ്റി നിറുത്തുന്ന, തന്റെ ഈഗോയെതൃപ്തിപ്പെടുത്താൻ ആരോടും കൊമ്പുകോർക്കുന്ന, കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലനം പൂർത്തിയാക്കിയ ഒരു വിജയൻ അങ്ങനെ വിശ്വരൂപം കാട്ടുകയാണിപ്പോൾ. അടിമകളും അടിയാൻമാരുമായ നമ്മൾ എല്ലാം സഹിക്കുകയും കഴിയുമെങ്കിൽ അപമാനിതരാകുമ്പോഴും കൈയ്യടിക്കുകയും വേണം..

ലാൽ സലാം....

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞