മുഖ്യമന്ത്രി ചര്‍ച്ച അതിന്റെ ഉച്ചസ്ഥായിലെത്തുമ്പോള്‍ വിഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും തന്റെ ഇഷ്ടക്കാരാണ് എന്നാണ് എകെ ആന്റണിയുടെ അഭിപ്രായം. എന്നാല്‍ സംഭവങ്ങൾ വഷളാകാൻ എല്ലാ സാധ്യതയും നിലനില്ക്കുമ്പോൾ പോലും നട്ടെല്ലുള്ള നിലപാട് എടുക്കാന്‍ കോൺഗ്രസ്സിലെ തലമുതിർന്ന നേതാവ് എ കെ ആന്റണി ധൈര്യം കാട്ടുന്നില്ല.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പാര്‍ട്ടിയെയും മുന്നണിയേയും മുന്നില്‍ നിന്ന് നയിച്ചത് വിഡി സതീശനാണെന്ന് കേരളത്തിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. ഇക്കാലയളവില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നവരെയും അവരുടെ കഴിവുകളെയും കുറിച്ചും എല്ലാവര്‍ക്കും ബോധ്യമുണ്ട്. മികവാര്‍ന്ന ആസൂത്രണവും പ്രതിരോധവും തീര്‍ത്ത് പ്രതിപക്ഷത്തെ വിജയത്തിലെത്തിച്ചതില്‍ വിഡി സതീശന്റെ പങ്ക് നിര്‍ണായകമാണ്. എന്നിട്ടും ഇക്കാര്യത്തില്‍ നിലപാട് എടുക്കാന്‍ എന്താണിത്ര പ്രയാസം ?
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് വിജയവും കണക്കിലെടുക്കുമ്പോള്‍ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും എങ്ങനെയാണ് വിഡി സതീശനോട് ഒപ്പമാവുകയെന്ന് ബഹുജനത്തെപ്പോലെ ചിന്തിക്കാൻ നേതാക്കൾക്ക് കഴിയണം.
എന്നാല്‍ അവര്‍ സ്ഥാനത്തിന് വേണ്ടി ചരട് വലിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന എകെ ആന്റണിയെപ്പോലെയുള്ളവരെങ്കിലും അഴകൊഴമ്പന്‍ നിലപാട് വിട്ട് ഉറച്ച നിലപാട് എടുക്കാന്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ജനം മറുപടി നല്‍കും. അത് താങ്ങാന്‍ ചിലപ്പോള്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നുവരില്ല
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



