മുഖ്യമന്ത്രി പദത്തിനായുള്ള തർക്കവിതർക്കങ്ങളും അവകാശ വാദങ്ങളും കനക്കുമ്പോൾ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ മൗലികമായി എടുത്ത തീരുമാനങ്ങളിലൊന്ന് മറന്നു പോവുന്നു. എംപിമാർ മൽസരിക്കണ്ടതില്ല എന്നതായിരുന്നു അത്.
തീർത്തും അനുചിതമായ നടപടിയാണ് നിരീക്ഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരുവനെ തഴുകയും മറ്റുള്ളവർ താഴ്ത്തപ്പെടുകയും ചെയ്തു. ഏത് എംപിയേയും നിർദ്ദേശിക്കാമെന്ന് നിരീക്ഷകർ വ്യക്തമായി സൂചിപ്പിക്കണമായിരുന്നു.തുല്യ നീതി വേണമല്ലോ. സെലക്ടീവ് സെലക്ഷൻ എങ്ങനെ ശരിയാകും.
ചുരുക്കത്തിൽ വിഭാഗീയതയും കിടമൽസരവും സൃഷ്ടിക്കുന്നതിലും പാർട്ടിയെ ദുർബലമാക്കാനും ഹൈക്കമാൻഡ് മുഖ്യ പങ്കു വഹിച്ചു എന്ന് പറയേണ്ടി വരും.
നിയമസഭയിലേക്ക് മൽസരിക്കാൻ അതിയായി ആഗ്രഹിച്ച ഒട്ടേറെ എംപിമാരുടെ താത്പര്യങ്ങളെ കെസിയുടെ വരവിലൂടെ തച്ചുടയ്ക്കുമ്പോൾ രൂപപ്പെടുന്നത് വലിയ തകർച്ചകളാകും.കാരണം ഇതിലൊരു തരി ന്യായമോ നീതിയോ ഇല്ലെന്നതാണ്. ഉള്ളത് അവധാനതക്കുറവും അധികാരക്കൊതിയും മാത്രം.
സ്വന്തം പദവി പൂർണമായും ദുരുപയോഗപ്പെടുത്തി അംഗങ്ങളെ തന്റെ പക്ഷത്തു കൊണ്ടു വന്നതു എങ്ങിനെ മാതൃകാപരമായ പ്രവർത്തിയാകും? താത്പര്യമുണ്ടായിരുന്നു എങ്കിൽ സംസ്ഥാനത്ത് പ്രവർത്തിച്ചു മത്സരിക്കണമായിരുന്നു നല്ല രാഷ്ട്രീയം അദ്ദേഹത്തിനു അകലെയാണെന്നു തോന്നുന്നു.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



