കേരളത്തിലെ കോൺഗ്രസിൽ വൻ രാഷ്ട്രീയ ഭൂകമ്പത്തിന് തിരികൊളുത്തിക്കൊണ്ട് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് അനുകൂലമായ തരംഗം സൃഷ്ടിക്കാനും സതീശന് അനുകൂലമായ ജനവികാരം ശമിപ്പിക്കാനും ലക്ഷ്യമിട്ട് കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ പണമൊഴുക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രമുഖ വാർത്താ ചാനലുകൾക്കും ഓൺലൈൻ പോർട്ടലുകൾക്കുമായി കോടിക്കണക്കിന് രൂപയാണ് പിആർ ഏജൻസികൾ വാഗ്ദാനം ചെയ്തിരിക്കുന്നത്.
'ഹൈക്കമാൻഡിനോട് പ്രതിഷേധിച്ച് വി.ഡി. സതീശൻ പാർട്ടി വിടും' എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാനാണ് പിആർ ഏജൻസികൾ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സതീശനെ ഹൈക്കമാൻഡിന് മുന്നിൽ അനഭിമതനാക്കുകയും അതുവഴി കേരള രാഷ്ട്രീയത്തിൽ കെ.സി. വേണുഗോപാലിന് സ്വീകാര്യത വർദ്ധിപ്പിക്കുകയുമാണ് ഈ നീക്കത്തിന് പിന്നിലെ തന്ത്രം. അടുത്ത 15 ദിവസത്തേക്ക് കെ.സി. വേണുഗോപാലിനെ വാഴ്ത്തിപ്പാടുന്ന വാർത്തകൾ മാത്രം നൽകണമെന്ന ധാരണയിലാണ് പല മാധ്യമങ്ങളും എത്തിയിരിക്കുന്നത്.
നേരത്തെ വി.ഡി. സതീശനെ പിന്തുണച്ചിരുന്ന കേരളത്തിലെ ഒരു പ്രമുഖ വലതുപക്ഷ ഓൺലൈൻ ചാനലും ഉടമയും പിആർ ഏജൻസിയുടെ വലയിൽ വീണതായാണ് വിവരം. ലക്ഷക്കണക്കിന് രൂപയാണ് ഈ ചാനലിന് മാത്രമായി നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ പോർട്ടലിൽ വരുന്ന വാർത്തകൾ സതീശനെ വ്യക്തിഹത്യ ചെയ്യുന്നതും വേണുഗോപാലിനെ ഉയർത്തിക്കാട്ടുന്നതുമാണ്. ഇത് രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരു വന്നാലും തുടർച്ചയായി വാർത്തകൾ നൽകി കെ.സി യുടെ ഇമേജ് മെച്ചപ്പെടുത്തണം. സതീശനോ ചെന്നിത്തലയോ മുഖ്യമന്ത്രിയാവുന്ന സാഹചര്യമുണ്ടായാൽ ത്യാഗ പരിവേഷത്തിലേക്ക് കെ.സിയെ എത്തിക്കാനും പി ആർ ടീം ലക്ഷ്യമിടുന്നു. മുഖ്യമന്ത്രിയാവാനുള്ള നീക്കങ്ങളിൽ വിജയിച്ചാലും ഒരു മാസത്തിൽ കുറയാതെ ഇതേ പി ആർ വർക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



