ഒടുവിൽ മിന്നലും ഇടിമുഴക്കവും അഗ്നിസാക്ഷിയുമായി വിഡി സതീശൻ കടന്നു വരുന്നു. സിപിഎമ്മിന്റെ കോട്ട കൊത്തളങ്ങളെ കടപുഴക്കിയ സ്ഥൈര്യം, സ്വന്തം പാർട്ടിലെ മുഖം മൂടികളെ ചീന്തിയെറിഞ്ഞ് പോരാട്ടമുഖങ്ങൾ കടന്ന് പടനായകൻ നാടു നയിക്കാൻ ഇറങ്ങുകയാണ്. വിഡി മുഖ്യമന്ത്രിയാകുന്നു.
ഈ സർക്കാരിനു വേണ്ടി വോട്ടു ചെയ്തത് കോൺഗ്രസുകാരോ യുഡിഎഫു കാരോ മാത്രമായിരുന്നില്ല എന്ന തിരിച്ചറിവ് വൈകി ഉദിച്ച വിവേകം ആണെങ്കിലും നന്നായി. വി ഡി സതീശനായിരുന്നു നാച്ചുറൽ ചോയ്സ്. അത് അനിഷേധ്യമായിരുന്നു.
ഇക്കഴിഞ്ഞ അഞ്ചു കൊല്ലവും കുറ്റകരമായ മൗനത്തിൽ ആയിരുന്നു സീനിയോറിറ്റി പറയുന്ന ചെന്നിത്തല നേതാവ്. തെരഞ്ഞെടുപ്പ് കമ്മിറ്റി വന്നതിനു ശേഷമാണ് ചെന്നിത്തല നന്നായി വായ തുറക്കാൻ പോലുംതുടങ്ങിയത് .
കെ സി വേണുഗോപാൽ പാർട്ടിയിൽ നിന്നും പുറത്തു പോകേണ്ട കോൺഗ്രസുകാരനാണ്. അദ്ദേഹം ഒരിക്കലും ഒരു സംഘാടകനായിരുന്നില്ല. ദുർബലമായ സംസ്ഥാനങ്ങളിൽ കമ്മിറ്റികൾ പോലും രൂപികരിക്കാനോ പിസിസികളെ പ്രവർത്തിപ്പിക്കാനോ ഈ സംഘടനാ സെക്രട്ടറിക്ക് കഴിയാതെ പോയി.ദില്ലിയിലെ സുഖശീതളിമയിൽ അഭിരമിക്കാനായിരുന്നു അദ്ദേഹത്തിനു താത്പര്യം. തന്റെ ആഗ്രഹം തുറന്നു പറഞ്ഞു ധീരമായി മുന്നോട്ടു വരാൻ കഴിയാത്ത വിധം ഭീരുവായിരുന്നു അതിയാൻ.ഒരു പരാന്ന ഭോജിയാകനേ അയാൾക്കു കഴിയൂ. എങ്കിലും ആഗ്രഹങ്ങൾ കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ പാറിപ്പറന്നു.
അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കാമോ.രാഷ്ട്രിയത്തിൽ അങ്ങനെ ആവാമെന്നു അനുഭവങ്ങൾ. ഒരു പാർട്ടിയും ഒരു സാദാ മനുഷ്യനും തെരുവാധാരമായത് ഈ വിളികളാലാണ്.സതീശൻ നയിച്ച പോരാട്ടം സഹായമായിട്ടും അല്പം സാമ്പത്തികത്തിലും അനല്പം പ്രീണനത്തിലും ഭയപ്പാടിലും വീണുപോയ സാമാജിക കൂട്ടങ്ങളാണ് മന:സാക്ഷി ഇല്ലാതെ കെസിക്കു വേണ്ടി കൈയ്യും കാലും പൊക്കിയത്. ഗ്രൗണ്ടിൽ കളിച്ച് വളർന്ന കെ.സുധാകരന്റെ ഗോളുകളും ഗാലറിയിൽ നിന്നായിപ്പോയി.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



