മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ (94)ഓർമ്മയായി. തിരുവനന്തപുരം തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ വസതിയിലായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ മാധ്യമ പ്രവർത്തകനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം, പട്ടം താണുപിള്ള അവാര്‍ഡ്, കെ.സി. സെബാസ്റ്റിയന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കെ.വിജയരാഘവന്‍ അവാര്‍ഡ്, കെ.ബാലകൃഷ്ണന്‍ അവാര്‍ഡ്, പി.സി. സുകുമാരന്‍നായര്‍ അവാര്‍ഡ്, മികച്ച നിയമസഭ റിപ്പോര്‍ട്ടിംഗിനുള്ള ജി.കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദീര്‍ഘകാലം നിയമസഭാ ലേഖകനായിരുന്നതിന് സഭയുടെ ആദരവും ലഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ ജി പരമേശ്വരൻ നായരെ ഓർത്തു കൊണ്ട് എസ് ഡി പ്രിൻസ് എഴുതിയ കുറിപ്പ്. ഫേസ്ബുക്കിൽ നിന്ന്.
വിദ്യാർത്ഥികളുടെ മോഡൽ ഐക്യരാഷ്ട്രസഭയ്ക്ക് എന്തും തീരുമാനിക്കാമല്ലോ. ഇറാക്ക് കുവൈറ്റിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ആറാം നാൾ യുദ്ധം എന്നു തീരുമാനിച്ച് ‘സഭ’ പിരിഞ്ഞു.
ആ ദിവസം, സിറ്റി ബ്യൂറോ ചീഫിന്റെ ചുമതല സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീ. കെ ജി പരമേശ്വരൻ നായർക്കായിരുന്നു. കൗതുകക്കഥ വായിച്ചുനോക്കിയിട്ട് കെ ജി സർ ചിരിച്ചു . എന്നിട്ട് വേറേ രണ്ടുപത്രങ്ങളുടെ പേരുപറഞ്ഞു. “ഈ ശൈലി അവിടങ്ങളിലേക്ക് കൊള്ളാം.നമുക്ക് വേണ്ട”. എന്നിട്ട് തോളിൽത്തട്ടി ഓർമ്മിപ്പിച്ചു: “ കാര്യം നേരേയങ്ങ് പറഞ്ഞാൽ മതി. അതിനാണ് ഭംഗി”. മാറ്റിയെഴുതി.
അര നൂറ്റാണ്ട് നിയമസഭ റിപ്പോർട്ട് ചെയ്തയാളായിരുന്നു കെ ജി. അതും സഭയുടെ ഒരു ദിവസം പോലും അവധിയെടുക്കാതെ !
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



