NewsAd1
പിഎം ശ്രീ:പിണറായിയെ മലർത്തിയടിച്ച് വിശ്വസ്തൻ. REACH Exclusive
ബാലകൃഷ്ണൻ കാരോട്
11 July 2026, 6:19 pm
main image of news

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ്റെ ഏറ്റവും വിശ്വസ്തനായിരുന്ന ഡോ. രതീഷ് കാളിയാടൻ്റെ ലേഖനം സിപിഎമ്മിന് ഇരുട്ടടിയാവുന്നു.. മലയാളം വാരികയിൽ 'പി എം ശ്രീ: വാക്കും ഉറപ്പും മറക്കുന്ന വിദ്യ' എന്ന ലേഖനത്തിലൂടെ, പി എം ശ്രീ പദ്ധതിയിൽ പിണറായിയുടെയും അന്നത്തെ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെയും നിലപാടുകളെ പാടെ തള്ളിക്കളയുകയാണ് രതീഷ് കാളിയാടൻ.

"അക്കാദമിക കാര്യങ്ങളിൽ കേന്ദ്രം ഇടപെടില്ല" എന്നായിരുന്നു പി എം ശ്രീ പദ്ധതി സംബന്ധിച്ച് പിണറായിയുടെയും ശിവൻകുട്ടിയുടെയും അവകാശവാദം. എന്നാൽ ഇത് തെറ്റാണെന്ന് രതീഷ് തുറന്നടിക്കുന്നു.' ദേശീയ വിദ്യാഭ്യാസ നയം 2020 ലെ അധ്യായങ്ങൾ കൂട്ടിച്ചേർത്ത ആരക്കാലുകളിൽ പണിത സൗധമാണ് പി എം ശ്രീ സ്കൂളുകൾ' എന്നാണ് ലേഖനത്തിൽ .അദ്ദേഹം തുറന്നെഴുതുന്നത്.

 image 2 of news

'സ്വന്തം പാഠ്യപദ്ധതിയും പാഠപുസ്തകവും ഉപയോഗിച്ച് ഹലാലാക്കി പി എം ശ്രീ നടപ്പാക്കാമെന്നത് വ്യാമോഹം മാത്രം' എന്ന് രതീഷ് എഴുതുന്നു. ഇത് ശിവൻകുട്ടിയും എം വി ഗോവിന്ദനും പ്രചരിപ്പിക്കുന്നതിന് നേർവിപരീതമാണ്. ഇടതുനേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമാണ് ലേഖനം തുറന്നുകാട്ടുന്നത്.

പി എം ശ്രീയിൽ നിന്ന് പിൻമാറണമെന്നാണ് ഇപ്പോൾ പിണറായിയും സിപിഎമ്മും ആവശ്യപ്പെടുന്നത്. എന്നാൽ 'സംസ്ഥാന സർക്കാറിന് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറാനാകില്ല' എന്ന് രതീഷ് വ്യക്തമാക്കുന്നു. വി ഡി സതീശൻ സർക്കാരിനെതിരെ സമരം ആസൂത്രണം ചെയ്യുന്ന സിപിഎമ്മിൻ്റെ നീക്കത്തിന് ഇത് കനത്ത തിരിച്ചടിയാണ്.
HomeAd1
 image 3 of news

ചില മന്ത്രിമാർ എതിർത്തതോടെ മന്ത്രിസഭ മാറ്റിവെച്ച പി എം ശ്രീയിൽ 'മന്ത്രിസഭ അറിയാതെ ഒപ്പിട്ടത് അപാകതയാണ്' എന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ഇതിലൂടെ സിപിഐ മന്ത്രിമാരുടെ നിലപാടിനോടാണ് യോജിപ്പെന്ന് രതീഷ് വ്യംഗ്യമായി സൂചിപ്പിക്കുകയാണ്. സിപിഐക്ക് ഇത് സിപിഎമ്മിനെതിരായ പുതിയ ആയുധമാകും.

രതീഷ് കാളിയാടൻ വെറുമൊരു ഉദ്യോഗസ്ഥനല്ല. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ മാസ്റ്റർ ബ്രെയിൻ.എന്ന് പിണറായി തന്നെ വാഴ്ത്തിയ വ്യക്തിയാണ്. 25 വർഷമായി ഇടതുപക്ഷ അക്കാദമിക മുഖമായിരുന്ന അദ്ദേഹം പാർട്ടി നിലപാടിനെ തള്ളിപ്പറയുന്നത് അണികളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നുറപ്പ്. ലേഖനത്തിൻ്റെ പേരിൽ പാർട്ടി നടപടിയും ഉറപ്പാണ്..

 image 4 of news

പി എം ശ്രീ വിഷയത്തിൽ സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ സിപിഎം കോപ്പുകൂട്ടുമ്പോഴാണ് ലേഖനം പുറത്തു വരുന്നത്. 'പിണറായി സർക്കാർ ഒപ്പിട്ട കരാറാണ്.പിൻമാറാൻ കഴിയില്ലെന്ന് അവരുടെ ആൾ തന്നെ പറയുന്നു എന്ന് വാദിക്കാൻ സർക്കാരിന് ഇതോടെ കഴിയും. സിപിഎം സമരം രാഷ്ട്രീയ നാടകമാണെന്ന പ്രതിപക്ഷ വാദത്തിനും ശക്തിപകരുന്നതാണിത്.

പിണറായിയുടെ കാലത്തെ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച രതീഷ് കാളിയാടൻ തന്നെ "ഇത് വ്യാമോഹം, പിൻമാറ്റം സാധ്യമല്ല" എന്ന് പറയുമ്പോൾ സിപിഎം സമരത്തിൻ്റെ അടിത്തറതന്നെ ഇളകുകയാണ്. വിശ്വസ്തൻ്റെ വാക്കുകൾ പാർട്ടിക്ക് വിനയാകുമ്പോൾ, വി ഡി സതീശൻ സർക്കാരിന് ഇത് രാഷ്ട്രീയമായ കവചമായും മാറുന്നു.

കേന്ദ്ര ഇടപെടലില്ലെന്ന് പറഞ്ഞ് കരാറിൽ ഒപ്പിട്ട ശേഷം, ഇപ്പോൾ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്നതാണ് കാളിയാടന്റെ ലേഖനം.

Keywords:

home ad2 16*9

Recent in Kerala

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞