കഴിഞ്ഞ 10 വർഷക്കാലത്തെ അധികാര പട്ടിണിക്ക് പച്ചപ്പരിഹാരം തേടുന്ന മുസ്ലിംലീഗിന്റെ ഏറ്റവും ഒടുവിലത്തെ മതേതര ഏമ്പക്കമാണ് ഇപ്പോൾ എഡിജിപി ശ്രീജിത്തിനെതിരെ മുഴങ്ങിക്കേട്ടത് എന്നത് പച്ചക്കള്ളമോ പച്ചപ്പരമാർത്ഥമോ എന്നറിയാതെ കുഴങ്ങുകയാണ് മതേതര കേരളം . കേരളത്തിലെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനും നിയമനങ്ങൾക്കും ചീഫ് സെക്രട്ടറിയുടെയോ വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെയോ ക്ലിയറൻസിനേക്കാൾ പ്രധാനം സമസ്തയുടെയും മുസ്ലിം ലീഗിന്റെയും 'ഗ്രീൻ സിഗ്നൽ' ആണെന്നതിൽ കേരളീയർക്ക് അഭിമാനിക്കാം അതും മതിയായില്ലെങ്കിൽ അറുമാദിക്കാം.
ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും സർവീസ് റെക്കോർഡും എന്തുതന്നെയായാലും, ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും തൃപ്തിയും അനുമതിയും നേടിയാൽ മാത്രമേ തന്ത്രപ്രധാന പദവികളിൽ തുടരാൻ സാധിക്കൂ എന്ന അവസ്ഥ ജനാധിപത്യപരമായ ഭരണസംവിധാനത്തിന് വലിയൊരു മുതൽക്കൂട്ടാണ്. അല്ല പിന്നെ ....
ഇതാദ്യമായല്ല ഉദ്യോഗസ്ഥരുടെ നിയമനങ്ങളിൽ ഇത്തരം ഒരു വിറ്റോ പവർ പ്രയോഗം കേരളത്തിൽ കാണുന്നത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചപ്പോഴും മുസ്ലിം ലീഗും അനുബന്ധ സംഘടനകളും സമാനമായ രീതിയിൽ അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്ന് സാമുദായിക-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഒടുവിൽ സർക്കാരിന് ശ്രീറാമിനെ കളക്ടർ പദവിയിൽ നിന്ന് മാറ്റേണ്ടി വന്നു. ബഷീറിന്റെ മരണത്തിൽ ശ്രീറാമിന്റെ പങ്ക് തെളിയിക്കപ്പെടേണ്ടതാണ്. അതിന് കോടതിയും നിയമ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും വേണം. എന്നാൽ 'തങ്ങൾക്ക് ‘ താല്പര്യമില്ലാത്ത ഉദ്യോഗസ്ഥർ സുപ്രധാന പദവികളിൽ എത്തുമ്പോൾ അതിനെതിരെ 'പച്ചച്ചെങ്കൊടി' പിടിച്ച് ഭരണകൂടത്തെ തടയുകയോ തിരുത്തുകയോ ചെയ്യുന്ന ആത്മാർത്ഥത മുസ്ലിംലീഗിന് അല്ലാതെ കേരളത്തിൽ മറ്റേത് രാഷ്ട്രീയ പാർട്ടിക്കുണ്ട്?
പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം ലീഗ് മന്ത്രിമാർക്ക് കീഴിലുള്ള നിരവധി സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നടത്തിയ നിയമനങ്ങളും കൂടി പരിശോധിച്ചാൽ മതേതരമായ ചില പരമാർത്ഥങ്ങൾ കൂടി തെളിഞ്ഞു വരുന്നത് കാണാം.
Keywords:
Recent in Kerala
Must Read
Latest News
In News for a while now..



