ഇന്ത്യ- പാകിസ്താൻ സംഘർഷം പൂർണ്ണ യുദ്ധത്തിലേക്ക്..! ; ലാഹോറിലും സിയാൽകോട്ടിലും വൻ
സ്ഫോടനങ്ങൾ
പ്രത്യേക ലേഖകൻ
8 May 2025, 4:45 pm
Srinagar : സംഘർഷത്തിന് മൂർച്ച കൂട്ടി കൊണ്ട് പാകിസ്താൻ്റെ ഡ്രോൺ ആക്രമണം. ജമ്മുവിലെ നിരവധി സ്ഥലങ്ങൾ ലക്ഷ്യമാക്കി പാകിസ്താൻ തൊടുത്ത ഡ്രോണുകളെ ഇന്ത്യൻ സേന നിർവീര്യമാക്കി. പാകിസ്താൻ വായുസേനയുടെ നട്ടെല്ലായ F-16, J-7 യുദ്ധ വിമാനങ്ങളെ ഇന്ത്യയുടെ S-400 ആകാശത്ത് തകർത്തു.
രാജസ്ഥാൻ, ഗുജറാത്ത്, ചണ്ഡീഗഡ്, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മുവിലെ തന്ത്ര പ്രധാന സ്ഥലങ്ങൾ ലക്ഷ്യമിട്ട പാക് F-16 ജെറ്റ് ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ തകർന്നു.60 മുതൽ 80 ഓളം ചീപ്പ് ഡ്രോണുകൾ ജമ്മുവിൽ തൊടുത്തു വിട്ട പാകിസ്താൻ സേന, ഹമാസ് ശൈലി സ്വീകരിച്ചതായി പ്രതിരോധ വിദഗ്ധർ അഭിപ്രായപ്പെട്ടു.
പഞ്ചാബിലെ ജാലന്ധർ, ചണ്ഡീഗഡ് എന്നീ നഗരങ്ങളെ ലക്ഷ്യമിട്ട പാക് ഡ്രോണുകളെയും ഇന്ത്യൻ സേന നിഷ്പ്രഭമാക്കി.
നിയന്ത്രണ രേഖക്കടുത്ത് നിരീക്ഷണം നടത്തുന്ന ഇന്ത്യൻ സൈനികർ
പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ പാകിസ്താനിലെ ലാഹോർ നഗരത്തിൽ ഡ്രോൺ ആക്രമണം നടത്തി. ഇത് കൂടാതെ സിയാൽ കോട്ട്, കറാച്ചി, ഇസ്ളമാബാദ് എന്നീ നഗരങ്ങളേയും ഇന്ത്യ ലക്ഷ്യം വയ്ക്കുന്നു. ലാഹോറിൽ വൻ സ്ഫോടനങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ സൈന്യം പാക് മണ്ണിൽ കടന്നതായി ഉള്ള വിവരങ്ങളും പുറത്ത് വരുന്നു. പാകിസ്താൻ തലസ്ഥാനമായ ഇസ്ളമബാദിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തുന്നു. മറുവശത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവികളുമായും ചർച്ച നടത്തുകയാണ്.
Keywords:
Recent in National
Must Read
Latest News
In News for a while now..