സിന്ദൂരം മായ്ച്ചവർക്കുള്ള മറുപടി: സൈന്യത്തിന് സല്യൂട്ട്: പ്രധാനമന്ത്രി
നരേന്ദ്ര മോദി
ബ്യൂറോ റിപ്പോർട്ട്
12 May 2025, 3:53 pm
തീവ്രവാദികൾക്ക് താക്കീത്.
സൈന്യത്തിന് ഊർജ്ജം
ഭാരതീയർക്ക് സുരക്ഷിതത്വം
ലോക ജനതയ്ക്ക് സമാധാന
സന്ദേശം.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്തോടായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തിയ പ്രസംഗത്തിന്റെ
രത്നചുരുക്കം ഇതാണ്.
New Delhi :പാകിസ്താനെതിരെയുള്ള
ഭാരതത്തിന്റെ സൈനിക നടപടിയെ നമ്മുടെ അമ്മമാർക്കും സഹോദരിമാർക്കും പെൺ മക്കൾക്കുമായി സമർപ്പിക്കുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോട് സംസാരിച്ചത്.
മതം ചോദിച്ച് സ്വന്തം കുടുംബാംഗങ്ങൾക്കു മുന്നിൽ, കുട്ടികൾക്ക് മുന്നിൽ നിർദാക്ഷിണ്യം കൊല ചെയ്യപ്പെട്ട പ്രിയപ്പെട്ടവരുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പിയ സൈന്യത്തിന് മോദി സല്യൂട്ട് നൽകി
ഭീകരവാദികൾക്ക് സ്വപ്നത്തിൽ
പോലും ചിന്തിക്കാൻ
കഴിയാത്ത തിരിച്ചടി നൽകും എന്ന നരേന്ദ്ര മോദിയുടെ ഉറപ്പായിരുന്നു സൈന്യം നടപ്പിലാക്കിയത് . സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു
ഭീകരവാദ ആക്രമണം എന്നു പറഞ്ഞായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. രാജ്യം ഒറ്റക്കെട്ടായി ഭീകരവാദത്തിനെതിരായി നിലകൊണ്ടു. നമ്മുടെ സൈന്യത്തിന് ഭീകരവാദികളെ മണ്ണോട് ചേർക്കാൻ അധികസമയം വേണ്ടിവന്നില്ല. അതിനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകിയ കാര്യവും മോദി ഓർമിപ്പിച്ചു. ഭാരതത്തിലെ സഹോദരിമാരുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞവർക്കുള്ള
മറുപടിയായിരുന്നു ഭാരതീയ സൈന്യത്തിന്റെ ഈ ആക്രമണം.
ഏപ്രിൽ 22 ന് നാം നീതിയുടെ പ്രതിഞ്ജ എടുത്തു. മെയ് 7 ന് ആ പ്രതിജ്ഞയുടെ പരിണാമം ലോകത്തിന് കാണിച്ചു കൊടുത്തു.
സിന്ദൂർ എന്നത് കേവലം ഒരു പേര് മാത്രമല്ല ഭീകരവാദത്തിനെതിരായി ദേശത്തിന്റെ പ്രതികരണം കൂടിയായിരുന്നു .
രാജ്യത്തിനാണ് പ്രാമുഖ്യം. അത് കഴിഞ്ഞേ മറ്റെന്തുമുള്ളൂ. പാക്കിസ്ഥാൻ ഭാരതത്തിന്റെ ഐക്യം തകർക്കാൻ ശ്രമിച്ചു. അതിനെതിരെയുള്ള ജനങ്ങളുടെ വികാരമായിരുന്നു നമ്മുടെ സൈനിക നടപടി.ലോകത്ത് മറ്റു പലയിടങ്ങളിലും നടന്ന തീവ്രവാദി ആക്രമണങ്ങൾക്കുള്ള മറുപടിയായും ഇതിനെ വ്യാഖ്യാനിക്കാം.
ബഹാവൽപുർ, മുരീദ് കെ എന്നിവിടങ്ങളിലെ
ഭീകരവാദത്തിന്റെ സർവ്വകലാശാലകളെ ആണ് നാം തകർത്തത്. പാകിസ്ഥാൻ സർക്കാരിന്റെ മൗനാനുവാദത്തോടെ സ്വച്ഛന്ദ വിഹാരം നടത്തിയ തീവ്രവാദികളെ ആയിരുന്നു നാം കാലപുരിക്കയച്ചത്. പാകിസ്ഥാൻ ഇപ്പോൾ വലിയ നിരാശയിലാണ്. എന്നാലും ഇന്ത്യയെ തിരിച്ചാക്രമിക്കാനുള്ള ദുസാഹസം അവർ കാട്ടി. സാധാരണക്കാരായ ഭാരതീയരെയും നമ്മുടെ അമ്പലങ്ങളെയും പള്ളികളെയും അവർ ആക്രമിച്ചു. എന്നിട്ടും പിടിച്ചുനിൽക്കാനായില്ല. അവരുടെ ആക്രമങ്ങളെ പുല്ലു പോലെയാണ് നാം നേരിട്ടത്. പർവ്വതങ്ങളിലും മരുഭൂമിയിലും നമ്മുടെ സൈനികരുടെ ശൗര്യം പാകിസ്താന് കാണിച്ച് കൊടുത്തു. ന്യൂ ഏജ് വാർഫെയറിൽ ഭാരതം ഏറെ മുന്നിലാണെന്ന് ഇന്ത്യൻ നിർമ്മിത യുദ്ധ ഉപകരണങ്ങളിൽ കൂടി ലോകം കണ്ടു.
തീവ്രവാദത്തിനെതിരെ, ഭീകരവാദികളെ പിന്തുണക്കുന്നവർക്കെതിരെ ഭാരതം ക്ഷമിക്കില്ല. പാക് അധീന കശ്മീർ, ഭീകരവാദത്തിൻ്റെ വേരറുക്കുക ഈ രണ്ട് കാര്യങ്ങളിൽ മാത്രമേ പാകിസ്താനുമായി ചർച്ച ഉള്ളൂ, മോദി വ്യക്തമാക്കി.
പാകിസ്ഥാൻ അഹങ്കരിച്ചിരുന്ന അവരുടെ എയർ ബേസുകൾ
നാം അപ്പാടെ തരിപ്പണമാക്കി. പാകിസ്ഥാന്റെ നെഞ്ചത്താണ് നാം വെടിപൊട്ടിച്ചത്. കൃത്യമായ ആക്രമണം ആയിരുന്നു നമ്മുടേത്. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി. ഗതികേടിനൊടുവിലാണ് ലോകം മുഴുവൻ ഇരന്ന് കാലുപിടിച്ചു കരഞ്ഞു യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം പാക് DGMO
മെയ് 10 ന് ഇനി ആക്രമിക്കില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഭാരതം താത്ക്കാലികമായി ആക്രമണം നിർത്തി വച്ചത്. പാകിസ്താൻ്റെ പല യുദ്ധോപകരണങ്ങളും
മൂന്നു ദിവസങ്ങൾക്കുള്ളിൽ തകർത്ത് തരിപ്പണമാക്കി. പാകിസ്താനെ നാം അലങ്കോലമാക്കി. വരും ദിവസങ്ങളിൽ അവരുടെ ഓരോ നീക്കത്തെയും നാം കൃത്യമായി നിരീക്ഷിക്കും. നമ്മുടെ മൂന്ന് സേനാ വിഭാഗങ്ങളും അതിനായി തയ്യാറെടുത്ത് നിൽപ്പാണ്. ചുരുക്കത്തിൽ ആഗോള തീവ്രവാദ കേന്ദ്രങ്ങളെയൊണ് ഭാരതം പാകിസ്ഥാനിൽ തകർത്തത്.
ന്യൂക്ലിയർ ബ്ളാക് മെയിലിൻ്റെ
മറവിൽ പാകിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങൾ വച്ചു പൊറുപ്പിക്കാൻ ആവില്ല . സ്റ്റേറ്റ് സ്പോൺസേർഡ് തീവ്രവാദത്തിന്റെ ഉദാഹരണമാണ് പാകിസ്താൻ. പാകിസ്താന്റെ യഥാർത്ഥ മുഖമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ ലോകം ദർശിച്ചത്. അവരുടെ തുടർ നീക്കങ്ങൾ നിരീക്ഷിച്ച ശേഷം മാത്രമാകും നമ്മുടെ വരുംകാല നടപടികൾ .
ഈ യുഗം യുദ്ധത്തിന്റേതല്ല, അതു പോലെ ഭീകരവാദത്തിന്റേതുമല്ല.
ഐക്യമാണ് നമ്മുടെ ശക്തി. തീവ്രവാദത്തിനെതിരായി സമാധാനം പാലിക്കാൻ എത്ര നാൾ കഴിയും. ഭീകരവാദികൾ ഒടുവിൽ പാകിസ്താനെയും നശിപ്പിക്കും. ഭീകരവാദികളെ സഹായിക്കുന്ന സമീപനം മാറ്റി സമാധാനത്തിൻ്റെ പാത പാകിസ്താൻ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
തീവ്രവാദവും സന്ധി സംഭാഷണവും ഒരുമിച്ചു പോകില്ല. വ്യാപാരവും തീവ്രവാദവും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്. പാക്കിസ്ഥാൻ കൈവശം വച്ചിരിക്കുന്ന കാശ്മീർ നമ്മുടേതാണ്. ഇന്ന് ബുദ്ധ പൂർണിമ ദിനമാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും മാനവികതയുടെയും സന്ദേശം നൽകിയ സാക്ഷാൽ ശ്രീബുദ്ധനെ ഓർക്കുന്ന ദിനം. പക്ഷേ, നാം ഓർക്കേണ്ടത് ശക്തി ഉള്ളിടത്തേ ശാന്തി ഉണ്ടാകൂ. അതിനാൽ നാം ശക്തിശാലികൾ ആകണം.
വികസിത ഭാരതം എന്നതാണ് നമ്മുടെ സ്വപ്നം . അതിന് വിഘാതമായി നിൽക്കുന്ന ശക്തികളെ ആവശ്യം വന്നാൽ നാം നേരിടും മോദി പറഞ്ഞു.
അതത് ദിവസങ്ങളിലെ സൈനിക നടപടികളെ വിശദീകരിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥർക്കും വിദേശകാര്യ സെക്രട്ടറിക്കും പിന്നാലെ പഹൽഗാം ആക്രമണത്തിനുള്ള ഇന്ത്യൻ മറുപടിയെ രാജ്യം എങ്ങനെ നോക്കിക്കാണുന്നു എന്നത് വിശദീകരിക്കുകയായിരുന്നു നരേന്ദ്ര മോദി. അതിർത്തി കടക്കാതെ പാകിസ്ഥാനെ തകർക്കാനുള്ള സൈനിക ശേഷി ഭാരതത്തിനുണ്ടെന്ന് പാക്കിസ്ഥാന് മാത്രമല്ല ലോകത്തെക്കൂടി അറിയിച്ച നാളുകളാണ് കടന്നുപോയത്. സമ്പൂർണ്ണ യുദ്ധത്തിലേക്ക് കടക്കാത്തപ്പോഴും ഇന്ത്യയുടെ സംഹാര ശേഷി വെളിപ്പെട്ട ദിനങ്ങൾ