NewsAd1
ആദംപുർ എയർബേസിൽ ജവാൻമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബ്യൂറോ റിപ്പോർട്ട്
13 May 2025, 9:52 am
main image of news
ആദംപുർ എയർബേസിൽ സൈനികരെ അഭിവാദ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താൻ നശിപ്പിച്ചതായി അവകാശപ്പെട്ട ഇന്ത്യയുടെ എയർ ഡിഫൻസ് സിസ്റ്റം S-400 പശ്ചാത്തലത്തിൽ കാണാം

പാകിസ്താൻ തകർത്തു എന്നവകാശപ്പെട്ട ജലന്ധറിലെ ആദംപുർ വായുസേന താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സന്ദർശിച്ചു. ഈ സന്ദർശനത്തിൽ കൂടി ലോകത്തിന് മുന്നിൽ പാകിസ്താൻ്റെ നുണ മോദി പൊളിച്ചടുക്കി.

ഓപ്പറേഷൻ സിന്ദൂർ സംബന്ധിച്ച വിവരങ്ങൾ സൈനികരിൽ നിന്ന് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. ഓപ്പറേഷനിൽ പങ്കെടുത്ത ജവാൻമാരോട് അദ്ദേഹം നന്ദി പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂർ എയർബേസിൽ ചെലവഴിച്ച പ്രധാനമന്ത്രി മോദി ഇക്കാര്യം Xൽ പങ്ക് വച്ചു.
"ഇന്ന് രാവിലെ ഞാൻ വായുസേനയുടെ ആദംപുർ എയർ ബേസിൽ പോയി നമ്മുടെ ധീര സൈനികരേയും വായുസേന പോരാളികളേയും കണ്ടു. ധൈര്യം, വീരത,നിർഭയത എന്നിവയുടെ പ്രതീകങ്ങളായ വർക്കൊപ്പം നിൽക്കുക എന്നത് സവിശേഷ അനുഭവം തരുന്നതാണ്. നമ്മുടെ രാജ്യത്തിന് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന സായുധ സേനാംഗങ്ങളോട് രാഷ്ട്രം എന്നും കടപ്പെട്ടിരിക്കും." മോദി X ൽ കുറിച്ചു.
തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോൾ മൂന്ന് സേനാ വിഭാഗങ്ങൾക്കും നന്ദി പറഞ്ഞിരുന്നു.

 image 2 of news
വായുസേന ജവാൻമാർക്കൊപ്പം നരേന്ദ്ര മോദി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർബേസാണ് ആദംപുർ. പഞ്ചാബിലെ ജലന്ധറിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള എയർ ബേസ് ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നും 100 കിലോ മീറ്റർ ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ വായുസേനയുടെ 47-ാം സ്ക്വാഡ്രൺ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നു. മിഗ്-29 യുദ്ധ വിമാനങ്ങളുടെ ബേസ് കൂടിയാണ് ആദംപുർ.1965 ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ സുപ്രധാന പങ്ക് വഹിച്ച വ്യോമ താവളമാണ് ആദംപുർ.

HomeAd1
 image 3 of news image 4 of news
റഫാൽ യുദ്ധവിമാനത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാന മന്ത്രി മോദി

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞