ബി.ആർ ഗവയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
ബ്യൂറോ റിപ്പോർട്ട്
14 May 2025, 8:40 am
രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു ജസ്റ്റിസ് ബി.ആർ ഗവയിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നു.courtesy: Rashtrapati bhavan
ബുദ്ധമതക്കാരനായ ആദ്യത്തെ ചീഫ് ജസ്റ്റിസ്. മലയാളിയായ ജസ്റ്റിസ് ബാലകൃഷ്ണനു ശേഷം ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ പിന്നോക്ക വിഭാഗക്കാരൻ
New Delhi : ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണൻ ഗവയി ഭാരതത്തിൻ്റെ
52-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ മുൻ രാഷ്ട്രപതി രാം നാഥ് , CJI സഞ്ജീവ് ഖന്ന എന്നിവർ പങ്കെടുത്തു.
ഭാരതത്തിൻ്റെ പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപനായി
നിയമിതനായ ബി. ആർ ഗവയി, ഈ പദവിയിൽ എത്തുന്ന ആദ്യ ബുദ്ധമതക്കാരനും രണ്ടാമത്തെ പിന്നോക്ക വിഭാഗക്കാരനുമായ ന്യായാധിപനാണ്.2025 നവംബർ 23 വരെ കാലാവധിയുള്ള ചീഫ് ജസ്റ്റിസ് ബി.ആർ ഗവയി 2019 മെയ് 24 നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്നത്.
ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ബി ആർ ഗവയി
1960 നവംബർ 24 ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച ജസ്റ്റിസ് ഗവയി 1987 മുതൽ 1990 വരെ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്തു.1992-93 കാലയളവിൽ ഹൈക്കോടതിയുടെ പൂനെ ബഞ്ചിൽ സർക്കാർ വക്കീലായി നിയമിതനായി.
2003 നവംബർ 14 ന്
ബോംബെ ഹൈക്കോടതിയിൽ
അഡീഷണൽ ജഡ്ജിയായി പ്രൊമേഷൻ ലഭിച്ചു.2005 നവംബർ 12 ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
ജസ്റ്റിസ് ബാലകൃഷ്ണന് ശേഷം പിന്നോക്ക ജാതിയിൽ നിന്നും ചീഫ് ജസ്റ്റിസ് ആകുന്ന രണ്ടാമത്തെ ജഡ്ജിയാണ് ബി.ആർ ഗവയി.
Keywords:
Recent in National
Must Read
Latest News
In News for a while now..