അഹമ്മദാബാദ് ദുരന്തം : അട്ടിമറി സംശയം ബലപ്പെടുന്നു
എൻ.എസ്. അനിൽകുമാർ
14 June 2025, 3:34 am
പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നിന് ജൂൺ 12 വ്യാഴാഴ്ച ഇന്ത്യ സാക്ഷ്യം വഹിച്ചു. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ അഹമ്മദാബാദിലെ ഒരു ജനവാസ മേഖലയിലേക്ക് എയർ ഇന്ത്യ വിമാനം തകർന്നു വീണു. ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു AI-171 വിമാനം.
വ്യാഴാഴ്ച ഉച്ചയ്ക്ക് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം AI-171 വിമാനം ജനവാസ മേഖലകൾക്ക് മുകളിലൂടെ താഴ്ന്ന് പറക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഫ്ലൈറ്റ് റഡാർ പ്രകാരം, 625 അടി ഉയരത്തിൽ എത്തിയപ്പോഴാണ് വിമാനത്തിൽ നിന്നുള്ള അവസാന സിഗ്നൽ ലഭിച്ചത്. പിന്നീട് അത് വേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. റൺവേയിൽ നിന്ന് പറന്നുയർന്ന് വെറും 30 സെക്കൻ്റിനുള്ളിൽ വിമാനം ഇടിച്ചിറങ്ങുകയായിരുന്നു. വിമാനത്തിൻ്റെ വാൽഭാഗം ആദ്യം ഒരു മരത്തിൽ ഇടിച്ച ശേഷമാണ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയത്.
പൈലറ്റിൻ്റെ പിഴവോ, സാങ്കേതിക തകരാറോ; അതോ അട്ടിമറിയോ?
Al-171 എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടതിൻ്റെ യഥാർത്ഥ കാരണം ബ്ളാക്ക് ബോക്സ് വിശകലത്തിന് ശേഷമേ അറിയാൻ കഴിയുകയുള്ളൂ. എന്നിരുന്നാലും പലവിധ അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. ബോയിംഗ് കമ്പനിയുടെ ഡ്രീംലൈനർ വിമാനം ആദ്യമായാണ് ഒരു അപകടത്തിൽ പെടുന്നത്, അതും
ടേക്ക് ഓഫിന് ശേഷം ഒരു മിനിറ്റിനുള്ളിൽ. ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വിമാനം തകരുന്നത് ഇതാദ്യമായാണ്.
പൈലറ്റിന് പിഴവ് പറ്റിയോ..
ഏതൊരു വിമാനത്തിൻ്റെയും ടേക്ക് ഓഫും ലാൻഡിംഗും വളരെ അപകട സാധ്യതയുള്ളതാണ്. മൂന്ന് കാരണങ്ങളാലാണ് അപകട സാധ്യത കൂടുന്നത്- എഞ്ചിൻ കേടാകൽ, മോശം കാലാവസ്ഥ, പക്ഷിയുമായി കൂട്ടിയിടി.
Al-171 ൻ്റെ പൈലറ്റ് സുമിത് സബർവാൾ പരിചയ സമ്പന്നനായിരുന്നു.
ദുരന്തത്തിന് തൊട്ട് മുമ്പ് അദ്ദേഹം
' മേ- ഡേ'സന്ദേശം നൽകിയിരുന്നു.' എന്നെ സഹായിക്കൂ' എന്നർത്ഥമുള്ള ഈ സന്ദേശം അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കുന്നു. അതായത് സന്ദേശം നൽകാനുള്ള സമയം ലഭിച്ചു; വിമാനം നിയന്ത്രിക്കാനുള്ള സമയം പൈലറ്റിന് ലഭിച്ചില്ല. റൺവേ പൂർണ്ണമായും ഉപയോഗിച്ച ശേഷമാണ് വിമാനം പറന്നുയർന്നിരിക്കുന്നത്. അതിനാൽ ആ പിഴവ് ആരോപിക്കാൻ കഴിയില്ല.
എഞ്ചിൻ തകരാർ വിമാനത്തെ
തകർത്തതാണോ..
ഇരട്ട എഞ്ചിനുകളുള്ള വിമാനമായിരുന്നു ബോയിംഗ് ഡ്രീംലൈനർ.ഒരു എഞ്ചിൻ തകരാറായാൽ, രണ്ടാമത്തെ എഞ്ചിൻ ഉപയോഗിച്ച് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയും. പക്ഷേ,ദുരന്തത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് രണ്ട് എഞ്ചിനുകളും തകരാറിലായി എന്നതാണ്. ടേക്ക് ഓഫ് ദൃശ്യങ്ങളിൽ വിമാനത്തിൻ്റെ നോസ്(മുൻഭാഗം) ഉയർത്താനുള്ള ശ്രമം നടത്തുന്നതായി കാണാം. എന്നാൽ വിമാനം കുത്തനെ താഴോട്ട് വരികയായിരുന്നു. ഇരു എഞ്ചിനുകളും കേടാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് വിദഗ്ധർ പറയുന്നു.
അട്ടിമറി നടന്നിരിക്കാം..!
ദുരന്തത്തിന് മറ്റൊരു കാരണമായി പറയുന്നത് അട്ടിമറിയാണ്.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കപ്പൽ അപകടങ്ങളും ഇപ്പോൾ നടന്ന വിമാന ദുരന്തവും തമ്മിൽ കൂട്ടി വായിക്കുമ്പോൾ ഇത്തരം സംശയങ്ങൾ ഉണ്ടാകുക സ്വാഭാവികമാണ്. പ്രത്യേകിച്ചും സാമ്പത്തികം, ശാസ്ത്ര ഗവേഷണം, സ്പേസ് എന്നിവയിലുൾപ്പെടെ സർവ്വ മേഖലകളിലും ഭാരതം സ്വയം പര്യാപ്തത കൈവരിക്കുന്ന രാജ്യമായി മാറുന്നതിൻ്റെ പശ്ചാത്തലത്തിൽ. ടാറ്റ കമ്പനിയെ ലക്ഷ്യം വെച്ച് ചില തീവ്ര മത സംഘടനകൾ കേരളത്തിൽ നടത്തിയ പ്രതിഷേധങ്ങളും അട്ടിമറി അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്നു.
എയർ ഇന്ത്യയെ ആക്രമിക്കുമെന്ന് സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് പന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് പരസ്യമായി ഭീഷണി മുഴക്കിയിരുന്നു. ഖാലിസ്ഥാനെ ഉപയോഗിച്ച് പാകിസ്താൻ, തുർക്കിയുടെ സഹായത്തോടെ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി വിമാനത്തിൻ്റെ ഇലക്ട്രോണിക്സ് സംവിധാനത്തിൽ നടത്തിയിരിക്കാം എന്ന തരത്തിലുള്ള സംശയങ്ങൾ സംഘപരിവാർ സഹയാത്രികനായ
ടി.ജി മോഹൻദാസും ഉയർത്തുന്നുണ്ട്. NIA അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Keywords:
Recent in National
Must Read
Latest News
In News for a while now..