തൊന്തരവുകള് പരിഹരിക്കാം എന്നു നിനച്ചാണ് കഴ്സൺ സായ് വ് പണ്ട്(1905)ബംഗാളിനെ രണ്ടായി പിളർത്തയത്.പിന്നീടു ഇരിക്കപ്പൊറുതി ഇല്ലാതെ സായിപ്പു നാടിനെ വീണ്ടും ഏകീകരിച്ചു(1911).
ഇന്ത്യൻ സാംസ്കാരിക ദേശീയതയ്ക്കു രൂപം നൽകിയ ബംഗാളിലെ ദേശീയ ബിംബമായ ടാഗോർ, ജീവിച്ചിരുന്ന കാലത്തു തന്നെ 24 പർഗാനയിലടക്കം പുലർന്ന സാധാരണക്കാർക്കും ആദിവാസികൾക്കും അജ്ഞാതനായിരുന്നു.ഇന്നത്തെ ബംഗാളി യുവതയും ടാഗോറിനെയും റേയെയും പിൻപറ്റുന്നില്ല.
2026 ആ തുടർച്ചയുടെ ആരവത്തിലാണ്. പിന്നിട്ട ഒന്നാം ഘട്ടം തെരഞ്ഞെടുപ്പിലും ട്രമ്പ് കാർഡ് വർഗീയത തന്നെ.റെക്കോർഡ് പോളിംഗിൽ പോൾ ബോഡി ഊറ്റം കൊള്ളുമ്പോഴും അത് ജനാധിപത്യത്തിന്റെയും മത നിരപേഷതയുടെയും ജയമാകുമോ എന്നു സംശയിക്കണം. ഓരോ മണ്ഡലത്തിലും ഭൂരിപക്ഷ സമുദായം ആഞ്ഞുകുത്തി ശതമാനം 96-97 വരെ എത്തിച്ചു. സംശയം വേണ്ട. സന്ദേശം സുവ്യക്തമാണ്.
ഒരു കോടി വനിതകൾക്ക് 1750 രൂപ പ്രതിമാസം അലവൻസ് നൽകിയും മുക്രികൾക്കും പുരോഹിതർക്കും പെൻഷൻ വർദ്ധിപ്പിച്ചും മമത സന്നാഹങ്ങൾ സജ്ജമാക്കി. ഹിന്ദു മുസ്ലിം ആഘോഷങ്ങളിൽ എടുത്ത തീരുമാനത്തിലെ പരിക്കു പരിഹരിക്കാൻ 250 കോടി രൂപ ചിലവിട്ട് സർക്കാർ പുരി മാത്യകയിൽ ക്ഷേത്രം പണിതു.മഹാകാലേശ്വർ എന്ന മറ്റൊരു അമ്പലവും സാംസ്കാരിക വകുപ്പ് പണിതു.മതേതരത്വത്തിലെ പ്രീണന വഴികൾ !
ഇപ്പോൾ കത്തുന്നത് തീവണ്ടി വിവാദമാണ്.രണ്ടാം ഘട്ടത്തിൽ കുടിയേറ്റത്തൊഴിലാളികൾക്ക് വോട്ടു ചെയ്യാൻ ഗുജറാത്തിൽ നിന്നും സ്പെഷ്യൽ തീവണ്ടിയും സൗജന്യ യാത്രയും. ബിജെപി മറ്റിടങ്ങളിൽ വിജയിപ്പിച്ച തന്ത്രം. മമത പരാതിപ്പെട്ടുകഴിഞ്ഞു. മെയ് നാലിന് വംഗ നാടിന്റെ ഭാവി അറിയാം. വീഴുന്നവരുടെ..... വാഴുന്നവരുടെ.....
Keywords:
Recent in National
Must Read
Latest News
In News for a while now..



