NewsAd1
ആസന്ന മൃതിയിൽ നിനക്കാത്മശാന്തി!
മോഹൻ കെ
10 May 2026, 1:53 am
main image of news

രാജ്യാന്തര വിസ്തൃതിയിൽ പേരു കേട്ട മുഗൾ സാമ്രാജ്യം അതിന്റെ അവസാന നാളുകളിൽ ദില്ലിയിലെ ഏതാനും കിലോ മീറ്ററിലേക്ക് ചുരുങ്ങി ഒതുങ്ങിപ്പോയി. ഇതേ ദുരന്തത്തിലേക്കാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന, ഒരു കാലത്ത് രാജ്യത്തെ ജനതയുടെ മന:സാക്ഷിയായിരുന്ന, പ്രസ്ഥാനവും നീങ്ങുന്നതെന്നു നിസ്സംശയം പ്രവചിക്കാം.

എന്താണ് കോൺഗ്രസിനു സംഭവിക്കുന്നത്? പത്തു വോട്ടു കാൻവാസു ചെയ്യാൻ കഴിയുന്നവർ പാർട്ടി വിട്ടു പോയി സ്വന്തം വിലാസം കടകൾ തുറന്നു മുന്നേറി. പാർട്ടിയിൽ നിൽക്കാൻ ആഗ്രഹിച്ച നല്ല നേതാക്കളെ പുകച്ചു പുറത്താക്കുകയും ചെയ്തു.അവശേഷിക്കുന്നത് വിലാസമില്ലാത്ത,മുഖമില്ലാത്ത, സ്വന്തം ദേശക്കാർ പോലും തിരിച്ചറിയാത്ത കുറെ അവശിഷ്ടങ്ങളാണ്. കുറെ അധികം നല്ല ആളുകൾ കാലം പൂകി. സ്വർഗസ്ഥരായി.

 image 2 of news

കാരണവന്മാർ പ്രതാപകാലത്ത് പണിത രമ്യഹർമ്യങ്ങളിൽ അവരുടെ ആസ്തികളിൽ ആദായമെടുത്തു ജീവിക്കുന്ന കുറെ ഇത്തിൾക്കണ്ണികളും കടൽ കിഴവൻമാരുമാണ് കോൺഗ്രസിന്റെ ഇന്നത്തെ ഒസ്യത്ത്. ക്ഷണികവും ദുർബ്ബലവുമായ ചെറുചലനങ്ങൾ മാത്രം അങ്ങിങ്ങു അപൂർവ്വമായി സംഭവിക്കുന്നു.

ശിഥിലമായ ഒരു സംവിധാനമാണ് രാഹുൽ ഗാന്ധിയുടെ കൈയ്യിൽ എത്തിയത്.അടിച്ചു പൊളിച്ചു ജീവിക്കേണ്ട ഒരു ചെറുപ്പക്കാരന്റെ തലയിൽ ചാർത്തിയത് അമിത ഭാരമായിരുന്നു
HomeAd1
 image 3 of news

ഏതെങ്കിലും ഗാന്ധി ഇല്ലാത്ത കോൺഗ്രസിനു അതിജീവനം അസാധ്യമാണ്. ആർക്കക്കൊയോ . വേണ്ടി കുരിശു ചുമക്കാൻ വിധിക്കപ്പെട്ട ഒരു ഗാന്ധി. അതാണ് രാഹുൽ.Uneasy lies the head that wears a crown.!

കുഴമ്പു പുരട്ടിയും കഷായം സേവിച്ചും ശിഷ്ടകാലം കഴിക്കേണ്ട ഒരു പാവം മനുഷ്യന്റെ തലയിൽ വലിച്ചിട്ടത് അതിനെക്കാൾ വലിയ ഭാരം. ഖിർഗെ. ചിന്തയും വീക്ഷണവും തന്ത്രവും ആ വയോധികനിൽ ക്ഷീണിതമാകുമ്പോൾ പുതിയ കാലം കോൺഗ്രസിനു വെല്ലുവിളി തീർക്കുന്നു.

 image 4 of news

തരൂരിനെ തളച്ചു കൊണ്ട് ഭൂതകാലത്തിൽ അഭിരമിക്കുന്ന മ്യൂസിയം പീസ് മാറ്റങ്ങളോടെ അവസാന അവസരവും തച്ചുടച്ചു. അതാണ് സമകാലിക കോൺഗ്ഗസ്.

102 സീറ്റ് നേടി അഭിമാന വിജയം കൈവരിച്ച കോൺഗ്രസിന്റെ നായകനെ തിരയാൻ കിടപ്പ് രോഗിയായ, വർത്തമാനകാല രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും അകന്നു കഴിയുന്ന സോണിയയുടെ അഭിമതം തേടുമെന്ന വാർത്ത എത്ര അശ്ലീലമാണ്.
പാർട്ടിയിൽ ജനാധിപത്യം പേരിനുപോലും ഉണ്ടെങ്കിൽ ആദ്യം പുറത്താക്കപ്പെടേണ്ട വ്യക്തിയാണ് കെസി വേണുഗോപാൽ.പദവി ദുരുപയോഗം ചെയ്യൽ മാത്രമല്ല കോൺഗ്രസിന്റെ അവശേഷിക്കുന്ന അവസാന തുരുത്തിൽ വിഭാഗീയത സൃഷ്ടിച്ച് പാർട്ടിയെ അവതാളത്തിൽ എത്തിക്കുകയും ചെയ്തത് ഇതിയാനാണ്.

പാരമ്പര്യത്തെയും സീനിയോറിറ്റിയെയും കുറിച്ചുള്ള ഗിരി പ്രഭാഷണങ്ങൾ രസാവഹമാണ്. ആശ്രിത വൽസനായ കരുണാകരൻ, പെട്ടി ചുമന്നതിനുള്ള കൂലിയായി നൽകിയ പ്രതിഫലങ്ങൾ സീനിയോറിറ്റി മാനദണ്ഡങ്ങൾ അനുസരിച്ച് കിട്ടിയയതാണോ വേണുവിന്? ഹരിപ്പാട്, ഒരു ലോക്കൽ യോഗത്തിൽ കേട്ട ഹിന്ദി പ്രസംഗത്തിൽ കൗതുകം തോന്നിയ ലീഡർ കരുണാകരൻ ഹരിപ്പാട്ടുകാരൻ രമേശൻ നായരെ തിരുവനന്തപുരത്തു വരുത്തി ആഹാരം കൊടുത്തു. വസ്ത്രം കൊടുത്തു. വാഹനം കൊടുത്തു.ഇതിയാനെ സാമാജികനും മന്ത്രിയുമാക്കുമ്പോൾ സീനിയർമാരായി ഒരുപാടു പേർ ഊഴവും കാത്തുണ്ടായിരുന്നു അന്നാരും കലഹിച്ചിരുന്നില്ല. വാചകമടി നല്ലതാണ്.ഭൂതകാലം മറക്കാതിരിക്കുക.

സോഷ്യൽ ഡൈനാമിസം പച്ചയോ അങ്ങാടിയോ എന്ന് അറിയാത്തിടത്ത് ഡൈനാമിക് നേതാക്കൾ തഴയപ്പെടും.അത് സംഘടനയുടെ മരണമണിയാകും. ഒരു സംഘടനയുടെ ആത്മാവ് നേതാക്കളുടെ ഡൈനാമിസമാണല്ലോ?

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞