NewsAd1
'പാറ്റ'കൾ അഥവാ 'കൂറ'കൾ
ഡോ എസ് ശിവപ്രസാദ്
25 May 2026, 6:15 pm
main image of news

ഇന്ത്യൻ രാഷ്ട്രീയത്തെ പരിഹാസവും പ്രതിഷേധവും ചേർത്ത് വിമർശിക്കുക വഴി പുതിയൊരു രാഷ്ട്രീയ ഭാഷ ചമയ്ക്കാൻ ശ്രമിക്കുന്ന പാറ്റ പാർട്ടിയുടെ ജനനത്തിന് ഒരു പരിഹാസ അവതാരം എന്നതിനപ്പുറം മറ്റു ചില ഗൂഢ ലക്ഷ്യങ്ങൾ കൂടി ഉണ്ടെന്ന് കരുതാൻ അടിസ്ഥാന വിദ്യാഭ്യാസത്തിൻ്റെ ആവശ്യം പോലുമില്ല. ലക്ഷ്യം മോദിയും ഒപ്പം ഭാരതവും എന്നതിൽ തർക്കമില്ല. മോദിക്കും മോദി സർക്കാരിനും എതിരെ ക്രിയാത്മകമായ വിമർശനങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് വീണ്ടും നിരാശ മാത്രം സമ്മാനിച്ചാണ് പാറ്റയുടെ റാകിപ്പറക്കൽ.

പേരിൽ തന്നെയുണ്ട് കൗതുകം. കോക്രോച് ജനത പാർട്ടി. കോക്രോച്ച് കോൺഗ്രസ് പാർട്ടി എന്നോ കോക്രോച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നോ അല്ല പ്രതിഷേധക്കാരുടെ പാർട്ടിയുടെ പേര്. രാഷtട്രീയ പാർട്ടി എന്ന് പറയാൻ ആകില്ല. അതിന് രജിസ്ട്രേഷൻ ഉൾപ്പെടെ പലതും വേണം. അതൊന്നും ഈ സാമൂഹ്യ മാധ്യമ കൂട്ടായ്മയ്ക്ക് ഇല്ല. അതായത് ഒരു തട്ടിക്കൂട്ട് സാധനം. പ്രതിഷേധ ആഹ്വാനം തെരുവിലേക്ക് എത്തിപ്പെട്ടാലുള്ളതിന്റെ ഗൗരവം അറിയുന്ന പ്രതിപക്ഷ നിരയിലെ പ്രമുഖർ പോലും പാറ്റയെ പിന്തുണയ്ക്കുന്നു. സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നതും ഇതാണ്. പാറ്റ പരാജയപ്പെട്ടാൽ പാമ്പുകൾ, പഴുതാരകൾ, പേപ്പട്ടികൾ അങ്ങനെ പലതും ഇനിയും പ്രത്യക്ഷപ്പെടും.

 image 2 of news

ഡെഡ് ഇൻറർനെറ്റ് തിയറി എന്നത് പൂർണമായി തെളിയിക്കപ്പെട്ടതല്ലെങ്കിലും ഡിജിറ്റൽ ലോകത്ത് കൃത്രിമ സിന്തറ്റിക് കണ്ടെൻറുകൾ നിറയുന്നു എന്ന വാദം ശക്തമാണ്. പ്രസ്തുത സിദ്ധാന്ത പ്രകാരം ബോട്ടുകളും അൽഗൊരിതങ്ങളും നിർമ്മിക്കുകയും നിയന്ത്രിക്കുകയും സാമൂഹ്യ മാധ്യമപ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ഒരു ഓട്ടോമാറ്റഡ് ലോകത്താണ് നാം ജീവിക്കുന്നത് എന്ന സത്യത്തിൽ ഊന്നി വേണം 'പാറ്റ'യെ വിശകലനം ചെയ്യേണ്ടത്.

പട്ടിണി, തൊഴിലില്ലായ്മ, വർഗീയത, മാധ്യമ സ്വാതന്ത്ര്യമില്ലായ്മ എന്നിവ 2014 ന് ശേഷം മാത്രം സൃഷ്ടിക്കപ്പെട്ടതാണെന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമം രാജ്യത്തിനകത്തും പുറത്തും നിന്ന് കുറച്ചേറെ കാലങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്നു. കൻഹയ്യ കുമാർ, ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, ചന്ദ്രശേഖർ ആസാദ്, ധ്രുവ് റാഠി, രാകേശ് ടിക്കായത്ത് ഇവരിൽ ഒടുവിലത്തെ പേരുകാരനാണ് മഹാരാഷ്ട്രക്കാരനായ അമേരിക്കൻ നിവാസി അഭിജിത്ത് ദുബൈ..
ജെൻസിക്ക് ലോകത്തോടൊപ്പം സഞ്ചരിക്കാനും ചിന്തിക്കാനും അവസരം നൽകിയത് ആരാണ് എന്ന് അവർ തന്നെ കഴിയുമെങ്കിൽ ചിന്തിക്കട്ടെ.
HomeAd1
 image 3 of news

പലകുറി തള്ളിയ കേസ് വീണ്ടും സുപ്രീം കോടതിയിൽ എത്തിപ്പെടുമ്പോൾ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ സാമാന്യവൽക്കരിക്കപ്പെടാൻ ആകാത്ത ഒരു പരാമർശമാണ് പാറ്റ പാർട്ടിയുടെ പിറവിക്ക് പിന്നിൽ. വിശദീകരണക്കുറിപ്പ് എഴുതി തെറ്റിദ്ധാരണ ഒഴിവാക്കാനുള്ള സൂര്യകാന്തിന്റെ ശ്രമം പോലും പാറ്റകൾ ചെവിക്കൊണ്ടില്ല.

അംബാനി ,അദാനി എന്നിവരുടെ മാധ്യമ ലൈസൻസുകൾ റദ്ദ് ചെയ്യണം. മോദി മീഡിയയുടെ സാമ്പത്തിക വശങ്ങളെ കുറിച്ച് അന്വേഷിക്കണം. തൊഴിലില്ലായ്മ പരിഹരിക്കണം, റിട്ടയർ ചെയ്ത ചീഫ് ജസ്റ്റിസുകൾ മറ്റു പദവികൾ വഹിക്കാൻ പാടില്ല. അവർക്കെതിരെ യുഎപിഎ ചുമത്തണം. കൂറുമാറ്റം നടത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ട നിയമ നടപടികൾ എന്നിവയെ കുറിച്ചൊക്കെ പാറ്റകൾക്ക് അവരുടേതായ ഡിമാൻഡുകൾ ഉണ്ട്. ഈ വിഷയങ്ങളിൽ എല്ലാം രാജ്യത്ത് നിലവിൽ തന്നെ കർശനമായ നിയമങ്ങളുണ്ട്. ഒക്കെ ഇവർ ബോധപൂർവ്വം മറക്കുന്നു.

 image 4 of news

ചുരുക്കത്തിൽ പ്രതിപക്ഷ ദൗത്യം ,ഏറ്റെടുക്കുകയാണ് എന്ന ചിന്ത ജനിപ്പിക്കും വിധം മറ്റാരുടെയോ കൈയ്യിലെ കളിപ്പാട്ടമായി പാറ്റകൾ മാറുന്നതിന്റെ ലക്ഷണമൊത്ത പ്രതികരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞