NewsAd1
സർവ്വ രാജ്യ ബംഗാളികളേ സംഘടിക്കുവിൻ...
മോഹന കൃഷ്ണൻ
4 June 2026, 2:20 am
main image of news

ബംഗാളിൽ മാറ്റത്തിന്റെ ഇടിമുഴക്കമാണ്..പീക്കിംഗ് റേഡിയോ പണ്ട് അനൗൺസ് ചെയ്ത വസന്തത്തിന്റെ ഇടിമുഴക്കം. നക്സൽബാരിയിലെ രണസ്മാരകങ്ങൾ ഇന്നു കാവി പുതച്ചിരിക്കുന്നു.പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല അത് എലിയെ പിടിക്കുമോ എന്നതാണ് പ്രധാനമെന്നു പറഞ്ഞ ചീനകമ്മിയെ നാം ഓർത്തു പോകുന്നു.

കൊൽക്കത്താനഗരം കൽക്കണ്ടക്കനിയാണെന്ന് കാഥികൻ വി സാംബശിവൻ നമ്മോട് പറഞ്ഞിരുന്നു.
ബിമൽ മിത്രയുടെ നോവലുകളിലൂടെ മലയാളി ബംഗാളിനെ അമൂർത്തമായി മനസിൽ വരച്ചിട്ടു. എന്നാൽ വരികൾക്കും വരകൾക്കുമപ്പുറം ബംഗാൾ എന്ന രാഷ്ട്രീയ ഭൂമികയെ പുതുക്കിപ്പണിയുകയാണ് ഇപ്പോൾ ബിജെപി .കൃത്യമായ അജണ്ടകളോടെ

 image 2 of news

അധികാരം തീരുമാനങ്ങളായി തെരുവുകളിലേക്ക് കടന്നുവരുന്നു. മുഖദാവിൽ അതു കാണാം കേൾക്കാം. സംസ്ഥാനത്തെ വനിതകൾക്കല്ലാം പ്രതിമാസം മൂവായിരം രൂപ ഇനി മുടക്കം കൂടാതെ ലഭിക്കും..എല്ലാ ആർടിസി ബസുകളിലും സൗജന്യ യാത്രയും. പുതുതായി ആരംഭിക്കുന്ന നാന്നൂറ് കാന്റീനുകളിൽ നിന്നും അഞ്ചു രൂപ നിരക്കിൽ മീൻകറിയോടെയുള്ള ഭക്ഷണം പാവപ്പെട്ടവർക്കു ലഭിക്കും. ബംഗാളി മുസ്ലിംകൾ പുതിയ മാറ്റങ്ങളോട് പൊരുത്തപ്പെടുന്നു.സർക്കാരിൽ കൂറു പുലർത്തുന്നു.ആടുമാടുകളെ അറുക്കൽ ഹദീസുകളിലില്ലെന്ന് സ്വയം പ്രഖ്യാപിക്കുന്നു.

ബംഗ്ലാദേശിൽ നിന്നുള്ള കാലിക്കടത്ത് നിർബാധം നടക്കാൻ ചിക്കൻ നെക്ക് എന്നു വിളിക്കുന്ന ഫലഭഭൂയിഷ്ഠമായ സിലിഗുരിയിൽ കർഷകർക്ക് വായ്പ നൽകരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയിരുന്നു മമത. ഇനി കാലിക്കടത്തില്ല.സിലിഗുരിയിൽ കാർഷിക സമൃദ്ധിയുടെ കാലം വരും.
പ്രീണന പെൻഷനുകൾ ഇനി ഒരു മതപുരോഹിതനും ലഭിക്കില്ല.
HomeAd1
 image 3 of news

തൊഴിലും വരുമാനവും നല്ലജീവിതവും മാത്രം ലക്ഷ്യമിട്ടു കുടിയേറിയവരാണ് സാധാരണക്കാർ. എന്നാൽ അവർക്ക് ഒപ്പം അതിർത്തി കടന്നത് കൊള്ളക്കാരും ക്രിമിനലുകളും അട്ടിമറിക്കാരും ആതങ്കവാദികളും മതവിദ്വേഷം പടർത്തുന്നവരും കൂടിയായി.ഈ സാധ്യതയാണ് മമത മുതലെടുത്തത്. ആ കെണിയിൽ വീണു പോയ സാധാരണക്കാർക്ക് ഇനി മടക്കത്തിന്റെ കാലമാണ്. കാരണം അവർ അനധികൃത കുടിയേറ്റക്കാരാണ്.

മുഖ്യമന്ത്രിയുടെ വാക്കുകൾ: 'നമ്മൾ ബന്ധുക്കളാണ്.സ്നേഹവും നന്ദിയും ഉള്ളവരാണ്.പക്ഷേ നിങ്ങൾ അയൽരാജ്യത്തെ പ്രജകളാണ്.രേഖകളില്ലാതെ വന്നവർ.അതിർത്തിയിൽ നിങ്ങളെ സ്വീകരിക്കും.മടങ്ങുന്ന നാൾവരെ ഞങ്ങൾ ക്യാമ്പുകളിൽ അന്നവും താമസവും ഉറപ്പാക്കും...'
245 കിമീ നീളുന്ന കിഴക്കൻ അതിർത്തിയിലെ വേലി കെട്ടലിൽ ആദ്യം തടയാൻ ശ്രമമുണ്ടായെങ്കിലും ഇപ്പോൾ ശാന്തമാണ്.

 image 4 of news

കൽക്കട്ടയിൽ നിന്നും വെറും 38 കിലോമീറ്റർ അകലെ അശോക് നഗറിലാണ് 2018 ൽ ONGC വൻതോതിലുള്ള എണ്ണയും- പ്രകൃതി വാതക നിക്ഷേപങ്ങളും കണ്ടെത്തിയത്.പലകാരണങ്ങൾ പറഞ്ഞ് മമത കഴിഞ്ഞ എട്ടുകൊല്ലം തുടർ നടപടികൾ മുടക്കി. ഇപ്പോൾ അതിനു വേഗം വന്നിരിക്കുന്നു. ഇനി ബംഗാളികൾ കേരളത്തിലേക്ക് കുത്തി ഒഴുകണമെന്നില്ല എന്നു സാരം.

ഓരോ കാലത്തും വിജയികളായ കോൺഗ്രസും സിപിഎമ്മും തൃണമൂലും എതിർ ശക്തികളെ അക്രമവും കൊലയും അനുഷ്ഠാനമാക്കി നേരിട്ടിരുന്നു. കേന്ദ്ര മന്ത്രിമാർ വരെ അതിനു വിധേയരായി.
തെരഞ്ഞെടുപ്പു റാലിയിൽ അഭിഷേക് ബാനർജി കാറിനു മുകളിൽ കയറി നിന്ന് പറഞ്ഞത് 'ഓരോ ബിജെപിക്കാരന്റെയും തലയെടുക്കും' എന്നാണ്;മീന്തല മുറിക്കും പോലെ. ടിയാനാണ് അടുത്ത നാൾ ആൾക്കൂട്ട ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾക്കിത് പലായനകാലം.

സിപിഎം തിരിച്ചു വരവിലാണ്.പൂജ്യത്തിൽ നിന്നും ഒന്നിലേക്ക് .100%സീറ്റു വർധന. മമത ക്ഷീണത്തിലാണ് .മാനസികമായും ശാരീരികമായും.അവർ വിളിച്ച യോഗത്തിൽ നിന്നും 53 സാമാജികർ വിട്ടു നിന്നു. രണ്ടാളെ അവർ പുറത്താക്കി. വലിയ പ്രതിസന്ധിയിലാണ് പാർട്ടി.

ലോകത്തെവിടെയുമുള്ള ബംഗാളികളേ, നിങ്ങൾക്കിനി ജന്മനാട്ടിലേക്ക് മടങ്ങാം.
സ്വന്തം നാട്ടിൽ പട്ടിണിയില്ലാതെ കഴിയാം.
വലത്,ഇടത്,മധ്യ പക്ഷങ്ങളുടെ അതിരുകൾ മായും കാലത്ത് പക്ഷ ഭേദമില്ലാതെ തളിർക്കട്ടെ ജനക്ഷേമ രാഷ്ട്രീയം.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞