ടിയാനൻമെൻ ചത്വരത്തിൽ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം ദിവസങ്ങൾ കൊണ്ട് വേരോടെ മാന്തി എറിയാൻ ഏകാധിപത്യ ചൈനീസ് ഭരണകൂടത്തിനു കഴിഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞു ഒരു കുട്ടിച്ചാത്തനും വന്നില്ല;വന്നാൽ കുടുംബസമേതം അടുത്തനാൾ തങ്ക സൂര്യോദയം കാണില്ലെന്ന് അറിയാവുന്നതു കൊണ്ടു തന്നെ.
ഇന്ന് അമേരിക്കയെ തള്ളി ചൈന മുന്നേറുമ്പോൾ ഒരു ജനതയ്ക്കു നൽകാൻ കഴിയുന്ന പരമാവധി ക്ഷേമവും ഐശ്വര്യവും ഒരു ഭരണകൂടം നൽകി കഴിഞ്ഞിരിക്കുന്നുവെന്നതിനെ ഏത് സിദ്ധാന്തം കൊണ്ട് നിർവ്വചിക്കും?
ശാസ്ത്രീയ സോഷ്യലിസവും കാപ്പിറ്റലിസവും ദേശീയതയും സമാസമം മിക്സ് ചെയ്ത ഉരുപ്പടിയാണ് ഇന്നത്തെ രാജ്യങ്ങൾക്കുള്ള ഒറ്റമൂലി എന്നു തോന്നുന്നു.
ബുദ്ധന്റെ കാലത്തു പതിനാറു ജനപദങ്ങളായിരുന്നു ഭാരതത്തിൽ നിലവിലിരുന്നത്.അതിൽ ഏകാധിപത്യ ഭരണ കൂടങ്ങളും ലിച്ചാവി,മല്ലം തുടങ്ങിയ ഗണപദങ്ങളും ഉൾപ്പെട്ടിരുന്നു.ബുദ്ധനാണ് ഗണപദങ്ങൾക്കു പ്രോട്ടോക്കോൾ ചമച്ചത്.കാലക്രമേണ ഗണരാജ്യങ്ങൾ ഏകാധിപത്യത്തിലേക്കു മാറുകയായിരുന്നു. സുഖവും ക്ഷേമവും സുരക്ഷയും ഗണരാജ്യങ്ങളെക്കാൾ ഏകാധിപത്യത്തിൽ ജനങ്ങൾ കണ്ടെത്തി. ഗണരാജ്യങ്ങളിൽ കൂടിയാലോചനകൾ മാത്രം കനം വെക്കുകയും തീരുമാനങ്ങൾ വൈകുകയും ചെയ്തപ്പോൾ ഏകാധിപതി നിമിഷങ്ങൾ കൊണ്ട് തീരുമാനം നടപ്പാക്കി.
ഏകാധിപത്യത്തിൽ ഒരാളെ മാത്രം മാനിച്ചാൽ മതിയെങ്കിൽ ഗണാധിപത്യത്തിൽ മുക്കിലും മൂലയിലുമുള്ള എല്ലാ ഗണനായകരെയും പേടിക്കേണ്ടി വന്നു. ഏകാധിപതികളിൽ നിന്നുള്ള നിരന്തര ആക്രമണങ്ങളും ഗണപദത്തിലെ പ്രജകൾ അനുഭവിക്കേണ്ടി വന്നു. ഈ സവിശേഷ സാമൂഹിക അരാജക സാഹചര്യത്തിലാണ് ശൈശവ വിവാഹം ആരംഭിക്കുന്നത്.മംഗലം കഴിഞ്ഞവരെ ബഹുമാനിച്ചിരുന്ന സാമൂഹിക മൂല്യമായിരുന്നു ഈ സംവിധാനത്തിന്റെ പ്രസക്തി.പിന്നീട് മറ്റു കാര്യങ്ങളിലെ പോലെ ഇതും ദുഷിച്ചു പോയി.
Keywords:
Recent in National
Must Read
Latest News
In News for a while now..



