ഒരു അർദ്ധരാത്രിയിൽ സ്വാതന്ത്ര്യത്തിലേക്കു നാം കുതിച്ചു. ഇന്ന് എൺപതാം സ്വാതന്ത്ര്യ ദിനം. വിമോചന ചിന്തകളിൽ അഗ്നി പടർന്ന ഒരു തലമുറ. തിരോഭവിച്ച അവരുടെ സ്നേഹോപഹാരമാണ് നമ്മുടെ വിമോചനം. ആ ത്യാഗനിർഭരത ഏതു വ്യാഖ്യാനത്തെയും അതിലംഘിക്കും.
അതിരുകളില്ലാതെ ഇന്ത്യ പിറന്നു.രേഖകൾ തെളിഞ്ഞുവരാൻ ഒരു മാസം വേണ്ടി വന്നു. ദില്ലിയിൽ ആദ്യമായും അവസാനമായും എത്തിയ വെള്ളക്കാരുടെ ഔദ്യോഗിക സർവ്വേയർ റാഡിക്ലിഫ് ഡോട്ടുകളിട്ട ഭൂപടത്തിലെ എലുക നോക്കി അതിരുകൾ തീർത്തു. ആ വരകളിൽ മണ്ണും മനുഷ്യനും സ്നേഹവും ബന്ധങ്ങളും ജീവിതവും തന്നെ മുറിച്ചുമാറ്റിയതു സർവ്വേയർ കണ്ടില്ല. മടക്ക യാത്രയിൽ വിമാന ഗോവണിയിൽ നിന്നും അവിഭക്ത ഭാരതത്തെ അമ്പരപ്പോടും ഭീതിയോടും തിരിഞ്ഞു നോക്കി ;നിമിഷങ്ങളോളം. പിന്നെ ഇടറിയ കാൽവയ്പുകളോടെ വിമാനത്തിൽ കയറി. അന്തരീക്ഷം മൂടിക്കെട്ടിക്കിടന്നു
ലാഹോർ മുതൽ അമ്യത് സർ വരെയുള്ള നാല്പതു മൈൽ, പലായനത്തിന്റെ പെരുവഴിയായി.. കിട്ടിയതൊക്കെയും നുള്ളിപ്പെറുക്കി ആബാലവൃദ്ധം ജനങ്ങളും അതിർത്തി കടക്കാൻ തെക്കും വടക്കും നടന്നു. പിഞ്ചു കുഞ്ഞുങ്ങളെ തോളിലേറ്റിയും,പ്രായം ചെന്നവരെ ഉന്തുവണ്ടികളിലാക്കിയും... കോപ്റ്ററുകളിലൂടെ എറിഞ്ഞു കൊടുത്ത ആഹാരത്തിനായി തെരുവുനായ്ക്കളും വിമോചിതരും അടിപിടി കൂടി. പാതയ്ക്കിരുപുറവുമുള്ള പൊന്തക്കാടുകളിൽ നിന്നും കൊള്ള സംഘങ്ങൾ നിസ്സഹായരായ ജനക്കുട്ടത്തെ ആക്രമിച്ചു. മുതലുകൾ അപഹരിച്ചു പെൺകുട്ടികളെ അതിക്രമിച്ച് സ്വന്തമാക്കി ആയിരത്തിനും രണ്ടായിരത്തിനും വിറ്റു.സ്ത്രീകൾക്കെതിരെ ലൈംഗീകാതിക്രമങ്ങൾ നടന്നു. സ്ത്രീകളുടെ മതംമാറ്റവും. വ്യാപകമായി.
പ്രമാണിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ധനികർക്കും ജാതിയും മതവും വിഭജനവും വിമോചനവും പകയും പുകച്ചിലുമൊന്നും പ്രശ്നമായില്ല. ലക്ഷ്വറി കോച്ചുകളിൽ പ്ലഷർ ട്രിപ്പുകളിലായി അവർ സഞ്ചരിച്ചു
തനി യൂറോപ്യൻ ധ്വരയായി മരണം വരെ ജീവിച്ച ജിന്ന. മതശാസനകൾ തീരെ വകവച്ചില്ല. വിരുദ്ധ ആഹാരങ്ങൾ യഥേഷ്ടം ഭക്ഷിച്ചും മദ്യപിച്ചും ജനപ്രിയ പാശ്ചാത്യ സംഗീതം അകമ്പടിയാക്കിയും അദ്ദേഹം പൊതു പരിപാടികളിൽ എത്തി. ഗുജറാത്തുകാരാണ്. ഗാന്ധിയും ജിന്നയും.ഇരുവരും ശീമയിൽ പഠിച്ചവർ.ഗുജറാത്തികളാണ് ഇന്നും നമ്മുടെ ശിരോലിഖിതം കുറിക്കുന്നതും തിരുത്തുന്നതും.വർഷങ്ങൾക്കു മുമ്പ് ബ്രിട്ടണിൽ പഠിക്കാനെത്തിയ ഒരു ഗുജറാത്തി , ചിന്താധരൻ, ജിന്നയ്ക്ക് ഒരു വിരുന്നു നൽകി..വിരുന്നിൽ വിദ്യാർത്ഥി പുതിയ രാജ്യത്തിന്റെ ആശയം മുന്നോട്ടു വച്ചു. അസാധ്യവും അപ്രായോഗികവും എന്നായിരുന്നു ജിന്നയുടെ മറുപടി. ഒരു ദശകം പിന്നിടുമ്പോൾ ആ അസാധ്യതയിൽ നിന്ന് സാധ്യതയിൽ അദ്ദേഹം എത്തിച്ചേർന്നു. അപ്പറഞ്ഞ വിദ്യാർത്ഥി ആരോരുമറിയാത്ത അൺസങ് ഹീറോയായി ചരിത്രത്തിൽ മറഞ്ഞും പോയി. .
Keywords:
Recent in National
Must Read
Latest News
In News for a while now..



