IPL ക്രിക്കറ്റ് വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
ബ്യൂറോ റിപ്പോർട്ട്
4 June 2025, 2:45 pm
ബെംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ദുരന്തത്തിന് കാരണമായ തിക്കും തിരക്കും
Bengaluru : ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ടീമിന്റെ ആദ്യ ഐപിഎൽ കിരീട വിജയത്തിൽ കളിക്കാരെ അനുമോദിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബുധനാഴ്ച കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വൻ ജനക്കൂട്ടമാണ് പങ്കെടുത്തത്.സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ടിക്കറ്റുകളും പാസുകളും ഉള്ള ആളുകൾക്ക് മാത്രമായി നിയന്ത്രിച്ചിരുന്നിട്ടും,തങ്ങളുടെ ടീമിന്റെ ക്രിക്കറ്റ് വീരന്മാരെ കാണാൻ ആരാധകർ പരിസരത്ത് തടിച്ചുകൂടി.
സർക്കാർ നൽകിയ പ്രാഥമിക വിവരങ്ങൾ പ്രകാരം, സ്റ്റേഡിയം വളപ്പിനടുത്തുള്ള ഒരു ഡ്രെയിനേജിന് മുകളിൽ സ്ഥാപിച്ചിരുന്ന താൽക്കാലിക സ്ലാബ് ആളുകളുടെ ഭാരം താങ്ങാനാവാതെ തകർന്നു. പെട്ടെന്നുള്ള തകർച്ച പരിഭ്രാന്തി പരത്തുകയും തിക്കിലും തിരക്കിലും കലാശിക്കുകയും നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമാവുകയും ചെയ്തു.
സ്റ്റേഡിയത്തിനകത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ,ഉപമുഖ്യമന്ത്രി D K ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിജയാഘോഷം നടക്കുന്നതിനിടെ, പുറത്ത് നടന്ന തിക്കും തിരക്കും നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാർ ഇല്ലായിരുന്നു. ഏകദേശം ഒരു ലക്ഷത്തിലേറെ ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായി D K ശിവകുമാർ പറഞ്ഞു. എന്നാൽ അവരെ നിയന്ത്രിക്കുന്നതിനായി കൃത്യമായ ആസൂത്രണം ഇല്ലാതെ പോയതാണ് ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെ ഉപമുഖ്യമന്ത്രി D K ശിവകുമാർ ആശുപത്രിയിൽ സന്ദർശിച്ചു.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
പ്രധാന മന്തി നരേന്ദ്ര മോദി സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അദ്ദേഹം എക്സിൽ കുറിച്ചു.
Keywords:
Recent in Sports
Must Read
Latest News
In News for a while now..