ഓപ്പറേഷൻ സിന്ദൂർ :
പാകിസ്താൻ റേഡിയേഷൻ ഭീഷണിയിലോ..?
പ്രത്യേക ലേഖകൻ
13 May 2025, 8:51 am
കിരാന മലനിരകളിൽ ആഘാതം ഉണ്ടായി എന്ന് കരുതുന്ന പ്രദേശത്തിൻ്റെ ഉപഗ്രഹ ചിത്രം courtesy X
Srinagar : ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം മിസൈൽ ആക്രമണം നടത്തി പാകിസ്താൻ്റെ 11 വ്യോമ താവളങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർത്തു. ഇക്കാര്യം സേനാ മേധാവികൾ സ്ഥിരീകരിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തോട് നടത്തിയ അഭിസംബോധനയിലും ഇത് ആവർത്തിച്ചു
പാകിസ്താനിലെ സർഗോദ എയർ ബേസ് വീണ്ടും വാർത്തകളിൽ നിറയുന്നു. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിൽ ഇവിടെ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് സൈന്യം ആക്രമണം നടത്തിയിരുന്നു. മെയ് 10 ന് ഇതിൻ്റെ സമീപ പ്രദേശത്തുള്ള കിരാന മലനിരകളിൽ രണ്ടു തവണ ഭൂകമ്പം ഉണ്ടാകുകയും ചെയ്തു.
പാറകൾ നിറഞ്ഞ കിരാന മലനിരകൾ 'കറുത്ത പർവ്വതം' എന്ന പേരിലാണ് അറിയപ്പെടുന്നത്. പാകിസ്താൻ പ്രതിരോധ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തിന് 25 കിലോമീറ്റർ അകലെയാണ് സർഗോദ എയർബേസ്. ഇവിടെ മെയ് 10 ന് രണ്ട് ഭൂചലനങ്ങൾ ഉണ്ടായി. ഇന്ത്യൻ സേന ആക്രമിച്ച ജെക്കബ്ബാബാദ് എയർബേസിന് സമീപത്തുള്ള ചാഗായ് മലകളിലും 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തിങ്കളാഴ്ച റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനം വീണ്ടും കിരാന മേഖലയിൽ അനുഭവപ്പെട്ടു. ഇത് സ്വാഭാവിക ഭൂചലനങ്ങളായി വിദഗ്ധർ കാണുന്നില്ല. കാരണം കിരാന മലനിരകളിൽ ആറ് പ്രവേശന കവാടങ്ങളുള്ള ഭൂഗർഭ ടണലുകൾ ഉള്ളതായും അത് ആണവായുധ സംഭരണ കേന്ദ്രമാണെന്നുമുള്ള
വിവരങ്ങൾ പുറത്ത് വരുന്നു. ഈ സ്ഥലങ്ങളിൽ നേരിട്ട് ഇന്ത്യ ആക്രമിച്ചതായി വിവരങ്ങളില്ല. പക്ഷേ അടുത്തുള്ള എയർ ബേസ് ആക്രമണത്തിൻ്റെ ആഘാതം മൂലം ആണവായുധങ്ങൾ പൊട്ടിത്തെറിച്ചതിൻ്റെ ഭാഗമായി ഉണ്ടായ ഭൂചലനങ്ങളാകാം ഉണ്ടായതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസം സേനാ മേധാവികൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യം ഉണ്ടായപ്പോൾ ചെറു പുഞ്ചിരിയോടെ ലഫ്റ്റനൻ്റ് കേണൽ ഏ.കെ ഭാരതി ഇത് നിഷേധിച്ചിരുന്നു.
സർഗോദ എയർബേസ് : അക്രമണത്തിന് മുമ്പും ശേഷവും.image courtesy - MoD
പാകിസ്താനിൽ നിന്നും ലഭിക്കുന്ന പുതിയ വിവരങ്ങൾ അനുസരിച്ച് കിരാന മലനിരകൾക്ക് സമീപത്ത് താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നതായി അറിയുന്നു. റേഡിയേഷൻ പടരുന്ന സാഹചര്യത്തിൽ പാകിസ്താനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
Keywords:
Recent in World
Must Read
Latest News
In News for a while now..