തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഇന്ത്യക്കാർ സോഷ്യൽ മീഡിയയിൽ നിറയുന്നു. ദേശീയ വികാരം ചൂണ്ടിക്കാട്ടി യാത്രാ കമ്പനികൾ ഈ രാജ്യങ്ങളിലേക്കുള്ള ബുക്കിംഗുകൾ താൽക്കാലികമായി നിർത്തിവച്ചു കൊണ്ട് ഈ ബഹിഷ്ക്കരണ പരിപാടിയിൽ പങ്കുചേർന്നു കൊണ്ടിരിക്കുന്നു.
അത്യാവശ്യമെങ്കിൽ മാത്രം തുർക്കി, അസർബൈജാൻ എന്നിവ സന്ദർശിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിച്ചുകൊണ്ട് ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ് മൈ ട്രിപ്പ് സ്ഥാപകനും ചെയർമാനുമായ നിഷാന്ത് പിറ്റി ഒരു നിർദ്ദേശം നൽകി; " ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചതിനെയും തുടർന്ന്, യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുർക്കിയും അസർബൈജാനും പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനാൽ, അത്യാവശ്യമാണെങ്കിൽ മാത്രം സന്ദർശിക്കാൻ ഞങ്ങൾ ശക്തമായി ശുപാർശ ചെയ്യുന്നു"
ബഹിഷ്ക്കരണ ആഹ്വാനം പ്രവർത്തിച്ച് തുടങ്ങിയതോടെ അങ്കലാപ്പിലായ തുർക്കി ടൂറിസം വകുപ്പ് യാത്രകൾ റദ്ദാക്കരുതെന്ന് അഭ്യർത്ഥിച്ച് Xൽ എഴുതി. ഇന്ത്യാക്കാരെ കൊന്നൊടുക്കാൻ പാകിസ്താന് ആയുധങ്ങൾ നൽകുന്ന തുർക്കിക്ക് ഇനി ഭാരതീയരുടെ പണം കിട്ടില്ലെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി തിരിച്ചടിച്ചു.
Keywords:
Recent in World
Must Read
Latest News
In News for a while now..