സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്താൻ. ഇന്ത്യ ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹത്തിൻ്റെ പിന്തുണ തേടി BLA
എൻ.എസ്. അനിൽകുമാർ
25 May 2025, 7:03 am
അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്ന ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ,വിവിധ പ്രവിശ്യകളിൽ നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി വർദ്ധിച്ചു വരുന്ന ആഹ്വാനങ്ങളുമായി പൊരുതുകയാണ്.രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യം,സ്വന്തം നാട്ടിൽ വിഘടനവാദ പ്രവണതകളെ നിയന്ത്രിക്കാൻ പ്രയാസപ്പെടുകയാണ്. അതിനിടെ,പാകിസ്താനിൽ നിന്നും ബലൂചിസ്താൻ സ്വതന്ത്രമായതായി
ബലൂചിസ്താൻ ലിബറേഷൻ ആർമി(BLA) നേതാവ് മീർ യാർ ബലോച് ഔപചാരികമായി പ്രഖ്യാപിച്ചു
പതിറ്റാണ്ടുകളായി ബലൂച് ജനത അനുഭവിച്ചു കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടേയും ഹിംസയുടേയും പരിണതഫലമാണ് സ്വതന്ത്ര്യ പ്രഖ്യാപനമെന്ന് പറഞ്ഞു കൊണ്ട്
അദ്ദേഹം X ൽ കുറിച്ചു,
“ ബലൂചികൾ രാഷ്ട്രീയ തീരുമാനം എടുത്തിരിക്കുന്നു. ഇനി നിശ്ശബ്ദമായിരിക്കാൻ ലോകത്തിനാകില്ല. ഇന്ത്യയടക്കമുള്ള ലോക സമൂഹത്തിന്റെ പിന്തുണ ഞങ്ങൾ അഭ്യർത്ഥിക്കുന്നു”.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ബലൂച് ലിബറേഷൻ ആർമി (BLA) പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ബലൂചിസ്ഥാൻ ജനാധിപത്യ റിപ്പബ്ലിക്കിനെ അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുകയും ചെയ്തു. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ബലൂചിസ്ഥാൻ, ബലൂച് വംശീയ വിഭാഗം താമസിക്കുന്ന ജനസാന്ദ്രത കുറഞ്ഞ പ്രദേശമാണ്. ഈ പ്രദേശം വളരെക്കാലമായി തീവ്രവാദവുമായി പൊരുതുകയാണ്.
ചരിത്രപരമായി, ബലൂചിസ്ഥാൻ കലാത് ഖാന്റെ കീഴിലുള്ള ഒരു സ്വതന്ത്ര സംവിധാനമായിരുന്നു. ബ്രിട്ടീഷ് പിന്മാറ്റത്തെത്തുടർന്ന് 1948 മാർച്ചിൽ അത് പാകിസ്ഥാനിൽ ചേരാൻ നിർബന്ധിതരായി. സ്വന്തം ഇഷ്ടത്തിനും ബലൂച് ജനതയുടെ താത്പര്യത്തിന് വിരുദ്ധമായും സമ്മർദ്ദത്തിന് വഴങ്ങി കലാത് ഖാൻ ഒരു ലയന ഉടമ്പടിയിൽ ഒപ്പുവച്ചു. അതിനുമുമ്പ്, 1947 ഓഗസ്റ്റ് 11 ന് ബ്രിട്ടീഷ് മേൽനോട്ടത്തിൽ കലാത്തും പാകിസ്ഥാനും തമ്മിൽ ഒരു കരാർ ഒപ്പിട്ടു, അതിൻ്റെ അടിസ്ഥാനത്തിൽ കലാത്തിനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ചു. ഇപ്പോൾ ബലൂചിസ്ഥാൻ എന്നറിയപ്പെടുന്ന സ്ഥലത്തിന് നൽകിയ പേര് കലാത്ത് എന്നായിരുന്നു.1948 ൽ ബലൂചിസ്ഥാനെ പാകിസ്ഥാനിൽ ലയിപ്പിക്കാൻ പാകിസ്ഥാൻ കലാത് ഖാനെ നിർബന്ധിച്ചു. ബലൂചിസ്ഥാൻ തങ്ങളുടെ ഫെഡറേഷനിൽ ലയിക്കണമെന്ന് പാകിസ്ഥാൻ ആഗ്രഹിച്ചു.
ലയനത്തിനുശേഷം, നാല് പ്രധാന കലാപങ്ങൾക്ക്- 1948, 1958, 1962, 1973-77- ബലൂചിസ്ഥാൻ ഇരയായി.2000 ത്തിൻ്റെ തുടക്കം മുതൽ തുടർന്നു വരുന്ന സംഘർഷത്തിന് കാരണമായത്
രാഷ്ട്രീയ പാർശ്വവൽക്കരണം, അക്രമാസക്തവും പീഡനപരവുമായ അടിച്ചമർത്തൽ, വിഭവ ചൂഷണം എന്നിവയെക്കുറിച്ചുള്ള ബലൂച് ജനതയുടെ പരാതികളാണ്.
ബലൂച് സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ഇപ്പോൾ നയിക്കുന്നത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(BLA) ആണ്.പാകിസ്ഥാൻ ഭരണകൂടം 2009 ൽ ആരംഭിച്ച 'കിൽ ആൻഡ് ഡമ്പ്' നയത്തിന് കീഴിൽ BLA യുടെ നേതാക്കളേയും അംഗങ്ങളേയും
ക്രൂരമായ അടിച്ചമർത്തലിന് വിധേയമാക്കി.
“ബലൂചികളെ പാകിസ്താനികളെന്ന് വിളിക്കരുത്. പാകിസ്താൻ്റെ സ്വന്തം ജനത പഞ്ചാബികളാണ്. ഞങ്ങൾ ബോംബാക്രമണങ്ങളും കടത്തിക്കൊണ്ട് പോകലും നരഹത്യകളും ചെയ്തിട്ടില്ല”.
എന്നു പറഞ്ഞ മീർ ബലോച്,
അന്താരാഷ്ട്ര സമൂഹത്തോടായി ഒരു അഭ്യർത്ഥന നടത്തി.
പ്രിയപ്പെട്ട ലോക പൗരന്മാരേ,
പാകിസ്ഥാൻ ഒരു കൃത്രിമ അസ്തിത്വമാണ്, അതിന് ചരിത്രത്തിൽ വംശീയ, സാംസ്കാരിക, ദേശീയ, നാഗരിക വേരുകളില്ല. ഐക്യ ഇന്ത്യയെ വിഭജിക്കുന്നതിനായി ബ്രിട്ടീഷുകാർ ഒരു ബഫർ രാഷ്ട്രമായി ഇത് കണ്ടുപിടിച്ചു. ഇത് 77 വർഷം നീണ്ടുനിന്ന സംഘർഷം, അസ്വസ്ഥത, ദശലക്ഷക്കണക്കിന് ജിഹാദികളുടെ സൃഷ്ടി, ഭീകര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് കാരണമായി. ജിഹാദ് എന്ന പദം അവതരിപ്പിച്ചു. അഫ്ഗാനിസ്ഥാനെ അസ്ഥിരമായി നിലനിർത്താൻ പാകിസ്ഥാൻ മതപരമായ വിദ്വേഷവും തീവ്രവാദവും ഉപയോഗിച്ചു. ആഭ്യന്തര സംഘർഷങ്ങൾ മതേതരത്വത്തെ പിന്നോട്ട് തള്ളി, അഫ്ഗാനിസ്ഥാനെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടു.
ഇന്ത്യൻ മുസ്ലീങ്ങളെ താഴ്ന്നവരെന്ന് വിളിച്ച് മതപരമായ നിസ്സംഗത സൃഷ്ടിക്കാൻ ശ്രമിച്ചു, ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമാക്കാനും ജനാധിപത്യപരവും വൈവിധ്യപൂർണ്ണവുമായ മൂല്യങ്ങളെ വളച്ചൊടിക്കാനും കലാപങ്ങൾക്ക് പ്രേരിപ്പിച്ചു. 10,000 വർഷം പഴക്കമുള്ള മെഹർഗഡ് നാഗരികതയും ബ്രിട്ടീഷ്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഗൾഫ് രാജ്യങ്ങളുമായും നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങളുമുള്ള ബലൂച് ജനതയുടെ അധിനിവേശത്തെ നിങ്ങൾ അവഗണിച്ചത് ഒരു വലിയ മണ്ടത്തരമായിരുന്നു. പാകിസ്ഥാൻ എന്ന തീവ്രവാദിയും മതഭ്രാന്തനുമായ രാഷ്ട്രം നിയമവിരുദ്ധമായി പരമാധികാരവും സ്വതന്ത്രവുമായ ബലൂചിസ്ഥാനിൽ നടത്തിയ അധിനിവേശത്തെക്കുറിച്ച് നിങ്ങൾ മനഃപൂർവ്വം മൗനം പാലിച്ചപ്പോൾ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് നിന്ദ്യമായിരുന്നു.
1948 മാർച്ച് 27 ന് നമ്മുടെ നേതൃത്വം പാകിസ്ഥാന്റെ നിയമവിരുദ്ധ അധിനിവേശത്തിനെതിരെ നിലകൊണ്ടു. അവരുടെ സ്വത്വം, സംസ്കാരം, ഭാഷ, അതിർത്തികൾ എന്നിവ സംരക്ഷിക്കാനുള്ള അവകാശം ഉപയോഗിച്ചു. പക്ഷേ നിർഭാഗ്യവശാൽ ബലൂചിസ്ഥാനിലേക്കുള്ള പാകിസ്ഥാന്റെ അധിനിവേശത്തിന് നിങ്ങൾ ഒരു ശ്രദ്ധയും നൽകിയില്ല. പാകിസ്ഥാൻ അധിനിവേശത്തിന്റെ ആദ്യ ഇരകളാണ് ഞങ്ങൾ ബലൂച് ജനത. എന്നാൽ പിന്നീട് പാകിസ്ഥാന്റെ തീവ്രവാദത്തിന്റെയും മതഭ്രാന്തിന്റെയും തീ മുഴുവൻ പ്രദേശത്തെയും വിഴുങ്ങി. പാകിസ്ഥാന്റെ ഭരണകൂട ഭീകരതയുടെ രണ്ടാമത്തെ ഇര മറ്റൊരു മുസ്ലീം രാജ്യമായ ബംഗ്ലാദേശായിരുന്നു, അവിടെ 1971 ൽ പാകിസ്ഥാനിലെ പഞ്ചാബി മുസ്ലീം സൈന്യം ബംഗാളി നേതാവ് ഷെയ്ഖ് മുജീബ് ഉർ റഹ്മാന്റെ ജനാധിപത്യ ഉത്തരവ് നിരസിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബംഗാളി ജനത ചെറുത്തുനിന്നു. 2 ലക്ഷം ബംഗാളി സ്ത്രീകളെ ബലാത്സംഗം ചെയ്തും, ബംഗ്ലാദേശിലെ 3 ദശലക്ഷം പൗരന്മാരെ കൊന്നും,
പാകിസ്ഥാന്റെ തെമ്മാടി സൈന്യം ക്രൂരമാണെന്ന് തെളിയിച്ചു.
പഞ്ചാബി മുസ്ലീം സൈന്യം അവരുടെ ഭീകര ഫാക്ടറി പ്രവർത്തന ക്ഷമമാക്കി നിലനിർത്തുകയും ഐ.എസ്.ഐയും പാകിസ്ഥാൻ ജനറൽമാരും റാവൽപിണ്ടിയിൽ പരിശീലനം നേടിയ ജിഹാദികളെ കയറ്റുമതി ചെയ്യുകയും സ്ത്രീകളും ശിശുക്കളും ഉൾപ്പെടെ അരലക്ഷം അഫ്ഗാനികളെ വിവേചന രഹിതമായി കൊലപ്പെടുത്തുകയും ചെയ്തത് പാകിസ്ഥാൻ അറിഞ്ഞ മട്ടില്ല. പാകിസ്ഥാൻ സൈന്യം നിരവധി ഭീകരവാദ പ്രവർത്തനങ്ങൾ ആരംഭിക്കുകയും പാർലമെന്റ്, ഹോട്ടലുകൾ, യാത്രാ വിമാനങ്ങൾ, പഹൽഗാം പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ആക്രമിച്ച് ഇന്ത്യയെ ചോരക്കളമാക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുകയും ഇന്ത്യൻ സർക്കാരിന്റെ ധീരമായ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്യേണ്ടത് മുഴുവൻ ലോകത്തിന്റെയും ധാർമ്മിക കടമയാണ്, 140 കോടി ഇന്ത്യക്കാരുടെ പൂർണ്ണ അധികാരവും രണ്ട് സഭകളുടെ അമിതമായ പിന്തുണയും ഇതിനുണ്ട്. ശാശ്വതമായ സമാധാനത്തിനും ശാന്തിക്കും വേണ്ടി ഇന്ത്യ തികച്ചും ഉചിതമായത് ചെയ്യുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വിധവകൾക്കും നിരപരാധികൾക്കും നീതി നൽകുന്നതിനായി ഇന്ന് ആഗോള സമൂഹം ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരത്തിൽ പങ്കുചേരണം.
ഇന്ത്യ ഒറ്റയ്ക്കല്ല, കഴിഞ്ഞ 7 പതിറ്റാണ്ടിലേറെയായി പാകിസ്ഥാന്റെ മൗലികവാദ സൈന്യത്തിന്റെ പ്രധാന ഇരകളായ ബലൂച്, പഷ്തൂൺ, സിന്ധ്, കശ്മീരി ജനത, പാകിസ്ഥാന്റെ ഭീകര അടിസ്ഥാന സൗകര്യങ്ങൾക്കും ഭീകര ഗ്രൂപ്പുകളുടെ സഹായകർക്കും നേരെ ഇന്ത്യ നടത്തിയ കൃത്യമായ വ്യോമ,ഡ്രോൺ ആക്രമണങ്ങളെ അഭിനന്ദിക്കുന്നു. പാകിസ്ഥാന്റെ ഭീകര ചിന്താഗതിക്ക് ശാശ്വത പരിഹാരം സൈന്യത്തിലെ മാറ്റമോ സ്ഥാപനത്തിലെ പുനഃസംഘടനയോ അല്ല, മറിച്ച് 1948 മാർച്ച് 27 ന് നിയമവിരുദ്ധമായി പാകിസ്ഥാനിൽ ഉൾപ്പെടുത്തിയ ബലൂചിസ്ഥാന്റെ പ്രദേശങ്ങൾക്ക് സ്വാതന്ത്ര്യം നൽകേണ്ട പാകിസ്ഥാന്റെ ഭൂപടം പുനർനിർമ്മിക്കുകയാണെന്ന് എല്ലാ മേഖലകളിലുമുള്ള പണ്ഡിതർക്ക് ബോധ്യമുണ്ട്. ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം കാരണം സിന്ധ് പ്രവിശ്യ പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമായി തുടരാനോ ഇന്ത്യയിൽ ചേരാനോ ആവശ്യപ്പെടും. പഷ്തൂൺ വംശീയതയുള്ള പഷ്തൂണിസ്ഥാന്റെ ശേഷിക്കുന്ന ഭാഗം അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടുത്തണം, കാരണം അഫ്ഗാനിസ്ഥാൻ പൊതുവായ സംസ്കാരം, ഭാഷ, വസ്ത്രധാരണം, ഭൂമി എന്നിവ പങ്കിടുന്നു. പാകിസ്ഥാന്റെ നിയമവിരുദ്ധ അധിനിവേശത്തിൽ നിന്ന് പി ഒ കെ യെ മോചിപ്പിക്കണം.
BLA നേതാവിൻ്റെ ഈ അഭ്യർത്ഥനയെ ലോകത്തിന് തള്ളിക്കളയാൻ കഴിയില്ല. കാരണം ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളെ കൊന്നൊടുക്കിയിട്ടുള്ള രാജ്യമാണ് പാകിസ്താൻ. അതിൽ ഏറെയും ബലൂച്, പഷ്തൂൺ പ്രദേശങ്ങളിൽ ഉള്ളവരാണ്. പാകിസ്താൻ്റെ ആകെ ഭൂവിസ്തൃതിയിൽ 42% വരുന്ന ബലൂചിസ്താൻ സ്വതന്ത്രമാകുന്നതോടെ പാകിസ്താൻ എന്ന രാജ്യത്തിൻ്റെ നിലനില്പ് തന്നെ അവതാളത്തിലാകുകയാണ്. പഷ്തൂൺ മേഖലയിലും ബലൂചിന് സമാനമായ ആവശ്യങ്ങൾ ഉയർന്നു കഴിഞ്ഞു.
‘ഉച്ചിയിൽ വച്ച കൈ കൊണ്ട് ഉദകക്രിയ ചെയ്യുക’എന്ന ചൊല്ല് അന്വർത്ഥമാക്കുമോ ഭാരതം..?
ബലൂച് ജനതയും, ഇന്ത്യൻ ജനതയും ആഗ്രഹിക്കുന്നതും അതാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച പോലെ “ലോകത്തിൻ്റെ ഭീകരവാദ യൂണിവേഴ്സിറ്റിയായ”
പാകിസ്താൻ്റെ വിഘടനം ലോക സമാധാനത്തിന് മുതൽ കൂട്ടാകട്ടെ എന്ന് പ്രത്യാശിക്കാം.