പൊങ്ങച്ചക്കാരൻ ട്രംപിൻ്റെ വലയിൽ വീഴാതെ മോദി
എൻ.എസ്. അനിൽകുമാർ
18 June 2025, 8:24 am
കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ അമേരിക്കയിൽ ഇറങ്ങാനുള്ള ഡൊണാൾഡ് ട്രംപിന്റെ ക്ഷണം പ്രധാനമന്ത്രി മോദി നിരസിച്ചു. നിരവധി മുൻ നിശ്ചയ പ്രകാരമുള്ള പരിപാടികളും പ്രതിബദ്ധതകളും ഉള്ളതിനാൽ ഇത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി റിപ്പോർട്ടുണ്ട്.
മാന്യമായ ഈ വിസമ്മതം പ്രധാനമന്ത്രി മോദിയുടെ ശക്തമായ ഒരു പ്രസ്താവനയാണ്. ഇന്ത്യ ഇനി ഒരു 'ചെറിയ രാജ്യം' അല്ലെന്നും അതിന്റെ നേതാക്കൾ വലിയ രാഷ്ട്രങ്ങളുടെ തലവന്മാരുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തു കെട്ടി കിടക്കുന്ന കാലം കഴിഞ്ഞെന്നും അദ്ദേഹം അതിവിദഗ്ധമായി അമേരിക്കയെ അറിയിക്കുകയായിരുന്നു.
അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങണമെന്ന് അപേക്ഷിച്ച
സമയം നിര്‍ണായകമാണ്. പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഇപ്പോള്‍ അമേരിക്കയിലാണ്, ഡൊണാള്‍ഡ് ട്രംപുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനായിട്ടാണ് മുനീർ എത്തിയിരിക്കുന്നത്. പാകിസ്ഥാനിലെ യഥാര്‍ത്ഥ നേതാവായ മുനീര്‍ അഞ്ച് ദിവസത്തെ യു എസ് എ സന്ദര്‍ശനത്തിലാണ്. അദ്ദേഹം ജൂണ്‍ 15 ന് എത്തി. അതിനാല്‍ ട്രംപ് പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിച്ച 'ഇറങ്ങൽ' മുനീറിന്റെ സന്ദര്‍ശനവുമായി ഒത്തു ചേർക്കേണ്ടതിനായിരുന്നു എന്ന് വ്യക്തമാണ്. തന്റെ പബ്ലിസിറ്റിക്കും വ്യക്തിപരമായ മഹത്വത്തിനും വേണ്ടി ഇന്ത്യ- പാകിസ്ഥാൻ വെടിനിര്‍ത്തലിന്
മധ്യസ്ഥത വഹിച്ചു എന്ന തെറ്റായ അവകാശ വാദങ്ങൾ നിരത്തിയ പൊങ്ങച്ചക്കാരനാണ് ട്രംപ്.
പ്രധാനമന്ത്രി മോദിയെയും അസിം മുനീറിനെയും ഒരു മുറിയിലോ അതിലും മോശമായി,ഒരേ മേശയിലോ ഇരുത്തി, സാധ്യത ഉണ്ടായിരുന്ന ഒരു ആണവ യുദ്ധം 'നിര്‍ത്തി' എന്ന് അവകാശ വാദത്തിന് വേണ്ടിയുള്ള ട്രംപിൻ്റെ PR തന്ത്രത്തെയാണ് മോദി പൊളിച്ചടുക്കിയത്. ഒരു താൽക്കാലിക അമേരിക്കൻ സന്ദർശനം നിരസിച്ചു കൊണ്ട്, പ്രധാനമന്ത്രി മോദി ഈ കെണിയിൽ നിന്ന് സൂത്രത്തിൽ രക്ഷപ്പെടുകയാണ് ചെയ്തത്. അങ്ങനെ ട്രംപിന് മറ്റൊരു വമ്പൻ വ്യക്തിഗത പിആർ കാമ്പയിനിന്റെ അവസരം നിഷേധിക്കുകയും ചെയ്തു. ഇന്ത്യ ഗിമ്മിക്കുകളിലും പി ആർ ഗെയിമുകളിലും വഞ്ചിതരാകില്ലെന്ന് പ്രധാനമന്ത്രി മോദി ഇരുവരെയും നിശബ്ദമായി അറിയിക്കുകയായിരുന്നു. അമേരിക്കയിൽ ദിവസങ്ങൾ ചെലവഴിച്ചതിന് ശേഷം,മുനീർ പ്രസിഡൻ്റ് ട്രംപിനെ കാണുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ജി 7 ഉച്ചകോടിയിൽ നിന്ന് മടങ്ങുമ്പോൾ ഒരു മീറ്റിംഗിനായി അമേരിക്കയിൽ ഇറങ്ങണമെന്ന് പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥിച്ചതിനൊപ്പം, മുനീറിന്റെ നിലവിലെ സാന്നിധ്യം 'ഉപയോഗിച്ച്' ഒരു മോദി മീറ്റിംഗ് സംഘടിപ്പിച്ച് തന്റെ നിലവിലെ ഭരണകാലത്തെ ഏറ്റവും വലിയ പി ആർ പ്രസ്താവന നിർമ്മിക്കാൻ ശ്രമിക്കാമെന്ന ട്രംപിൻ്റെ 'കുതന്ത്രത്തെ' തള്ളിക്കളയാനാവില്ല. ട്രംപിന്റെ അവകാശവാദങ്ങളും പൊങ്ങച്ചവും വിലയിരുത്തുമ്പോൾ, മോദിയും മുനീറും ഒരേ മുറിയിൽ ഉണ്ടായിരുന്നതിന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ഒരു 'ആണവയുദ്ധം' നിർത്തിയെന്ന് അവകാശപ്പെടാനുള്ള മോഹത്തിനാണ് മോദിയുടെ വിസമ്മതത്തിൽ കൂടി തിരിച്ചടി നേരിട്ടിരിക്കുന്നത്.