NewsAd1
വിസ്മയങ്ങൾ കേരളത്തിൽ മാത്രമല്ല; അങ്ങ് പാകിസ്ഥാനിലും
മോഹനൻ കെ
23 May 2026, 1:45 am
main image of news

വിസ്മയിപ്പിക്കുന്നത് രണ്ടു രാജ്യങ്ങളിലെ രണ്ടു മുഖ്യമന്ത്രിമാർ... വിഡി സതീശനും മറിയം നവാസും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിസ്മയങ്ങളാണ് സതീശൻ തന്നതെങ്കിൽ പാക്കിസ്ഥാനിലെ ലാഹോറിൽ ചരിത്രം തിരികെപ്പിടിക്കുന്ന വേറിട്ട വിസ്മയങ്ങളാണ് പടർന്നു കയറുന്നത്.

ഞെട്ടിക്കുന്ന മാറ്റങ്ങളാണ് പാക്കിസ്താനിലെ ലാഹോറിൽ. പുരാതന നഗരമായ ലാഹോറിലെ തെരുവുകൾക്കും പാതകൾക്കും കവലകൾക്കും പഴയ ഹിന്ദു, സിഖ്,ജൈന നാമങ്ങൾ നൽകി ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.
വിഭജന ശേഷം നൽകിയ ഇസ്ലാമിക നാമങ്ങൾ റദ്ദാക്കിയാണ് വേരുകളിലേക്ക് ലാഹോർ മടങ്ങുന്നത്

 image 2 of news

ഇസ്ലാംപുര പണ്ടേപ്പോലെ കൃഷ്ണ നഗറായി മാറിയിരിക്കുന്നു. ബാബ്റി മസ്ജിദ് ചൗക്കിനു പുതിയ പേര് ജൈന മന്ദിർ.ചൗക്ക്. മുസ്തഫാബാദ് ഇനി ധരം പുര എന്നറിയപ്പെടും. മൗലാനാസഫർ അലിഖാൻ ചൗക്കിന്റെ പുതിയ പേര് ലക്ഷ്മി നഗർ. സുന്നത്ത് നഗർ,സന്ത് നഗറായി. ഹമീദ് നിസാമി ടെമ്പിൾ നഗറായും റഹ്മാൻ ഗാലി രാംഗലിയായും ഗാസിയാബാദ് കുഞ്ചാപുരയായും പരിണമിക്കുന്നു.

സായിപ്പൻമാർ നൽകിയ സ്ഥല നാമങ്ങളും തിരികെ വരികയാണ്. ബാഗ് ഇ ജിന്ന,ലോറൻസ് ഗാർഡനായും. ഫാത്വിമ ജിന്ന റോഡ് ക്വീൻസ് റോഡായും ഗിലാനി റോഡ് ഔട്ട് ഫോൾ റോഡായും ഇക്ബാൽ റോഡ് ജയിൽ റോഡായും ആഗഖാൻ റോഡ് ഡേവിസ് റോഡായും അബ്ദുൾ ഹമീദ് റോഡ് എംബ്രസ് റോഡായും പുനർ ജനിക്കുകയാണ് ലാഹോറിൽ.
HomeAd1
 image 3 of news

സർക്കാർ ഫയലുകളിലും രേഖകളിലും ബോർഡുകളിലും ഇസ്ലാമികവത്കരണത്തിന്റെ ഭാഗമായി പുതിയ പേരുകൾ വന്നെങ്കിലും സാധാരണക്കാരായ ബഹുഭൂരിപക്ഷം ജനങ്ങളും പഴയ പേരുകൾ തന്നെയാണ് ഇപ്പോഴും വ്യാപകമായി ഉപയോഗിച്ചു വരുന്നതെന്ന് വാൽഡ് സിറ്റി ഓഫ് ലാഹോർ മുൻ ഡയറക്ടർ ജനറൽ കമ്രാൻ ലഹാരി സാക്ഷ്യപ്പെടുത്തുന്നു.

പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി മറിയം നവാസിന്റെ ആദ്ധ്യക്ഷത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
വൻ തോതിൽ ഹിന്ദുക്കളും സിഖുകാരും പാർത്തിരുന്ന ലാഹോറിന്റെ ബഹുസ്വര സാംസ്കാരികത്തനിമയും തനതായ ചരിത്ര പൈതൃകവും വീണ്ടെടൂക്കാനുള്ള നവാസ് ഷെരീഫിന്റെ ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ പ്രോജക്ടിന്റെ ഭാഗമായാണ് പുനർ നാമകരണം.

 image 4 of news

ഒരു രാഷ്ട്രീയ ഭൂമികയുടെ ആഖ്യാനമല്ല മറിച്ച് ചരിത്രവും സംസ്കാരവും പൈതൃകവുമാണ് പരമപ്രധാനമെന്ന് ഒരു ഇസ്ലാമിക ഭരണകൂടം ലോകത്തോട് ഉച്ചത്തിൽ സാഭിമാനം ഘോഷിക്കുമ്പോൾ ഭാരതസർക്കാരിന്റെ പുനർ നാമകരണങ്ങളും സാധുവാകുന്നു. എന്നാൽ ഈ നീക്കത്തെ വല്ലാതെ ഇകഴ്ത്താനും താറടിക്കാനുമുള്ള ആസൂത്രിത ശ്രമങ്ങളാണ് ഇവിടെ നടന്നത്. ചരിത്രം തിരുത്താനും മുസ്ലിംകളുടെ ചരിത്ര പാരമ്പര്യത്തെ മായ്ച്ചുകളയാനും പൊതു ഇടങ്ങളെ കാവിവൽക്കരിക്കാനുമുളള യത്നങ്ങളാണ് ഇതിന്റെ പിന്നിലെന്ന വ്യാഖ്യാനങ്ങളാണ് രാജ്യത്തും പുറത്തുമുള്ള മതമൗലികതാ വാദികളും കപടമതേതരരും യാന്ത്രിക സമീപനം പുലർത്തുന്ന സ്യൂഡോ ഇടതുപക്ഷ ബുദ്ധിജീവികളും പ്രചരിപ്പിച്ചത്.. ജനങ്ങളൾക്കിടയിൽ വെറുപ്പും സംശയവും ഭീതിയും പടർത്താൻ അവർ ഉൽസാഹിച്ചു..

അൽ ജസീറയിൽ റിസ്വാൻ അഹമ്മദും രാജ്യത്തിനുള്ളിലും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധ ശക്തികളും ഇന്ത്യാ വിരുദ്ധ വിതണ്ഡ വാദങ്ങൾ കത്തിച്ചപ്പോൾ അവയൊക്കെ പൊളിച്ചടുക്കുകയാണ് മറിയം നവാസ് എന്ന മുസ്ലിം ഭരണാധികാരി

ഇനി അവരെ ഒരു സംഘിയാക്കാൻ എളുപ്പമാണ്. ആൻറി ഇസ്ലാമിസ്റ്റായി ചാപ്പയടിക്കാം.ഫത്വ പുറപ്പടുവിക്കാം.മലാലയെ പിൻതുടർന്നവർ ഇപ്പോഴും സജീവം. മതമൗലികതാവാദികൾ വേട്ടയ്ക്കിറങ്ങുമോ? വിഭജനം തീർത്ത വേലിക്കെട്ടുകൾ വെട്ടിത്തുറക്കുമോ പുതുയുഗം?

ചരിത്രത്തിലെ ചോരയ്ക്കും കണ്ണീരിനും ദുരിതങ്ങൾക്കും ബലിദാനങ്ങൾക്കും പ്രായശ്ചിത്തം വേണ്ടിവരും. ഡോറ്റോവ്സ്കിയുടെ നായകനെ പോലെ മാനവികതയ്ക്കു മുന്നിൽ സ്രാഷ്ടാംഗം പ്രണമിക്കുമോ വെളിച്ചം കയറുന്ന മതഭൂമിക?

Keywords:

home ad2 16*9

Recent in World

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞